Wednesday, November 25, 2009

ഓര്‍ക്കാപ്പുറത്തൊരു കല്യാണം

സമയം ആറുമണികഴിഞ്ഞു.ഇപ്പോഴും തനിക്കു ചുറ്റും എന്താണു നടക്കുന്നതെന്നു മനുവിനു ഇപ്പോഴും മനസ്സിലായിട്ടില്ല.അല്ലെങ്കിലും രാവിലെ 9.45 മുതല്‍ തന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഓരോ
കാര്യവും താന്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്നതാണല്ലോ. രാവിലെ കൂട്ടുകാരോടൊത്ത് വിമന്‍സ്കോളേജിന്റെ മുന്‍പില്‍ നിന്ന്‍ സുന്ദരിമണിമാരെ നോക്കി വെള്ളമിറക്കിനില്‍ക്കുമ്പോളായിരുന്നു ആ കാള്‍ വന്നതു.നാശം ഫോണടിക്കാന്‍ കണ്ട സമയം എന്നു പിറുപിറുത്തുകൊണ്ട് നോക്കിയപ്പോള്‍ അഛനാണ് ലൈനില്‍.എത്രയും പെട്ടന്ന്‍ വിനായകാ കല്യാണമണ്ഡപത്തിലെത്തണമെന്ന്‍ കേട്ടപ്പോള്‍ ആകെ ഒരത്ഭുതം.ആപത്ത്.സുനിലിന്റെ ബൈക്കിനുപുറകിലിരുന്നു കല്യാണമണ്ഡപത്തിളേക്കു പായുമ്പോള്‍ ആകെ കണ്‍ഫ്യൂഷനായിരുന്നു.അഛനെന്തിനായിരിക്കും എന്നെ അവിടെ വരാന്‍ പറഞ്ഞത്.എന്തെങ്കിലും ആപകടമുണ്ടായിക്കാണുമോ..ദൂരെവച്ചേ കണ്ടു അഛനും അമ്മയും വാതില്‍ക്കള്‍ അക്ഷമയോടുകൂടി നില്‍ക്കുന്നു.ഭാഗ്യം കുഴപ്പമൊന്നുമില്ല.തന്നെ ഒഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി അഛന്‍ പറഞ്ഞ കാര്യം ആദ്യം വിശ്വസിക്കാനായില്ല.എന്നെ കല്യാണം കഴിപ്പിക്കാന്‍ പോകുവാണത്രേ.അഛന്റെ ഏറ്റവും അടുത്ത സ്നേഹിതന്റെ മകളുടെ കല്യാണമാണിന്നവിടെ വച്ചു നടക്കേണ്ടിയിരുന്നത്.മുഹൂര്‍ത്തത്തിനു അല്‍പ്പം മുമ്പാണറിയുന്നത് ഗുണ്ടാ​ ആക്റ്റ് പ്രകാരം ചെക്കനെ തലേന്നു രാത്രി തന്നെ പോലീസ് പൊക്കിയെന്നു.മരണവീടുപോലായ കല്യാണമണ്ഡപത്തില്‍ തളര്‍ന്നിരുന്ന സ്നേഹിതനെ ആശ്വസിപ്പിച്ചുകൊണ്ട് നിന്റെ മോളെ എന്റെ മോന്‍ കെട്ടുമെന്ന്‍ അഛന്‍ അയാള്‍ക്കു വാക്കുകൊടുത്തു.10.10 നുള്ള ശുഭമുഹൂര്‍ത്തത്തില്‍(?)തന്റെ കല്യാണം കഴിഞ്ഞു.ആകെ വെപ്രാളപ്പെട്ടു എന്തുചെയ്യണമെന്നറിയാതെ നിന്ന തനിക്കു പെണ്ണിനെ ഒന്നു നോക്കുവാനുള്ള ധൈര്യം കൂടിയില്ലായിരുന്നു.താലികെട്ടിയപ്പോള്‍ ഒരു മിന്നായം പോലെ കണ്ടു അത്രതന്നെ.എന്താണവളുടെ പേര്,വെളുത്തനിറമാണോ ധാരാളം തലമുടിയുണ്ടോ മെലിഞ്ഞിട്ടാണോ ഒന്നുമറിയില്ല.ഇതെല്ലാമായിരുന്നല്ലോ തന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്നത്. വിരുന്നുമെല്ലാം കഴിഞ്ഞു ഓരൊരുത്തരായി പിരിയാന്‍ തുടങ്ങി.എന്തായാലും കുറച്ചുമുല്ലപ്പൂവും പഴവര്‍ഗ്ഗങ്ങളും വാങ്ങിക്കുവാന്‍ കാശും കൊടുത്തയച്ചിരുന്ന സജീവന്‍ വന്നുൊരു പായ്ക്കറ്റ് തന്നേച്ചുപോയി.നിര്‍ണ്ണായകമായ തന്റെ ആദ്യരാത്രിയല്ലേ.ഒരുഗ്ലാസ്സ് പാലുമായി അണിഞ്ഞൊരുങ്ങിവരുന്ന എന്റെ പ്രീയതമക്കായി ആദ്യമേ തന്നെ മണിയറ ഒരുക്കിക്കളയാമെന്നു കരുതി സജീവന്‍ കൊണ്ടു വന്ന പൊതിഅഴിച്ചുനോക്കിയപ്പോല്‍ ശരിക്കും ഞെട്ടി. 2 ആപ്പിളും ഒരു 5 രൂപയുടെ മുന്തിരിയും മാത്രം. പ്രധാന ഇനമായ പൂവില്ല. സജീവനെ വിളിച്ചപ്പോള്‍ അവന്റെ മറുപടികേട്ട് ചിരിക്കണോ കരയണൊ എന്നറിയാതെ താന്‍ കുഴങ്ങി.ഫുള്ളിന് പ്രതീക്ഷിച്ചതിനേക്കാലും വെലയായത്രേ. ആപ്പിളും മുന്തിരിയും ടച്ചിംഗ്സിന്റെ ബാക്കിയാണത്രേ.പൂവു നാളെ വാങ്ങിക്കാമെന്ന്‍.വണ്ടി പിടിച്ചു ചെന്നു ഒരു തൊഴി വച്ചുകൊടുക്കാന്‍ തോന്നി.അതാ കാല്‍പ്പെരുമാറ്റം.തനിക്കു പരവേശം കൂടുന്നുണ്ടോ. രണ്ടു ഗ്ലാസ്സുപാലും കൈയ്യില്‍ പിടിച്ച് ഒരു മാക്സിയുമിട്ട് തടിച്ച് ഒരു ആനക്കുട്ടിയെപ്പോലുള്ള ആ രൂപം ഒന്നേ നോക്കിയുള്ളു.."ചേട്ടാ പാല്." ഒരു ഗുഹയില്‍ നിന്നും വരുന്നതുപോലുള്ള ആ വാക്കുകള്‍ കേട്ട് തന്റെ ബോധം ചെറുതായി മറയുന്നത് മാത്രം അവനോര്‍മ്മയുണ്ടായിരുന്നു.

5 comments:

  1. ഹ ഹ ഒറ്റ നാള്‍ കൊണ്ട് ആനമൊതലാളി ആയീല്ലേ :)

    ReplyDelete
  2. എന്നാലും…. പാവം (അതിനും വേണ്ടേ പെണ്ണ് മാഷെ). അങ്ങിനെയാ കല്യാണം കഴിഞ്ഞതെന്ന് ഇപ്പോള്‍ മനസ്സിലായി. അല്ലാതെ നേരായ വഴിക്ക് എവിടുന്നു കിട്ടാനാ പെണ്ണ് അല്ലേ.
    എന്തായാല്‍ എന്താ ചുളിവില്‍ ഒരു പെണ്ണ് കെട്ടിയില്ലെ.

    ReplyDelete
  3. "Rio analyzes Sancho, not Man U's answer.>> They need center-back."

    ReplyDelete