Tuesday, January 26, 2010

രാജീവന്റെ മാത്രം സുമ

തന്റെ സീറ്റിലേക്കു ചാരിക്കിടക്കുമ്പോള്‍ രാജീവന്റെ മുഖം ആഹ്ലാദം കൊണ്ട് നിറഞ്ഞിരിന്നു.

നീണ്ട നാലു വര്‍ഷങ്ങള്‍ക്കുശേഷം താന്‍ തന്റെ പ്രീയപ്പെട്ടവരുടെ അടുത്തേയ്ക്കു വീണ്ടും മടങ്ങിപ്പോകുകയാണു.

തന്നെ കണ്ട് സുമ അത്ഭുതംകൊണ്ട് കണ്ണുമിഴിക്കുന്നത് അയാള്‍ ഭാവനയില്‍ കണ്ടു.

കല്യാണം കഴിഞ്ഞു ഇരുപതാം നാള്‍ പിരിഞ്ഞതല്ലേ. എത്രപ്രാവശ്യം അവള്‍ കരഞ്ഞുപറഞ്ഞു.ഒന്നു വന്നിട്ട്പോകാന്‍.തനിക്കാഗ്രഹമില്ലാതിരുന്നതുകൊണ്ടാണോ. ഇതിനിടയ്ക്ക് നാട്ടില്‍ പോകാന്‍ പലവട്ടം ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല.പെങ്ങളുടെ കല്യാണബാധ്യതയും കുടുംബവീട് നേരെയാക്കിയ ചിലവുകളുമെല്ലാം എല്ലാം തന്റെ തലയിലായിപ്പോയില്ലേ.

അല്ലെങ്കിലും തന്നെ പറഞ്ഞിട്ട് കാര്യമില്ല.അഛനില്ലാത്തതുമൂലം ചെറുതിലേ വണ്ടിക്കാള വലിക്കുന്നതുപോലെ ഏറ്റെടുത്തതാണ് ചുമതലകള്‍. ഒരനിയനുള്ളതാണെങ്കില്‍ പറയണ്ട.അവനു രാഷ്ട്രീയം കളിച്ചു നടന്നാല്‍ മതിയല്ലോ.വീട്ടുകാര്യം ഇന്നതുവരെ അവന്‍ തിരക്കിയിട്ടില്ല.ഒണ്ടാക്കിയ കേസുകള്‍ക്കു കണക്കില്ല.അവന്റെ കേസുകള്‍ നടത്താന്‍ കടം വാങ്ങിയ വകയിലേത് ഈ അടുത്തകാലത്താണു തീര്‍ത്തതു.പിന്നെ തന്റെ കല്യാണചിലവുകള്‍. ഒന്നും പറയണ്ട.കടങ്ങളെല്ലാമൊന്നു തീര്‍ത്തു നടുനിവര്‍ന്നതിപ്പോഴാണു.ഇനി താനും സുമയും മാത്രമുള്ള ഒരു കൊച്ചുലോകം.

അവളെയൊന്ന്‍ അമ്പരപ്പിക്കണമെന്നു തീര്‍ച്ചപ്പെടുത്തിയതുകൊണ്ടാണ് താന്‍ വരുന്ന വിവരം ആരെയും അറിയിക്കാതിരുന്നത്.

തന്നെ പെട്ടന്നുകാണുമ്പോല്‍ അവള്‍ ആദ്യത്തെ അമ്പരപ്പിനുശേഷം കെട്ടിപ്പിടിച്ച് തെരുതെരെ ചുംബിക്കുന്നത് ആലോചിച്ചപ്പോള്‍ അയാളുടെ ഓരോ രോമകൂപങ്ങളുമുയര്‍ന്നു.

വിമാനമിറങ്ങി വീട്ടിലേയ്ക്കുള്ള യാത്രയില്‍ അയാള്‍ ആകാംഷാഭരിതനായിരുന്നു. സമയം 11 മണി കഴിഞ്ഞതേയുള്ളു.അവള്‍ ഉറങ്ങിക്കാണുമോ.

വീടിനുമുമ്പിലെ ഇടവഴിയില്‍ കാറുനിര്‍ത്തി സാധനങ്ങളെല്ലാമിറക്കിവച്ചശേഷം അയാള്‍ കൊതിയോടുകൂടി തന്റെ നാലുപാടും നോക്കി.

ടാക്സിക്കൂലി നല്‍കിയശേഷം ലഗേജുകളുമായി തന്റെ വീട്ടിലേക്കു നടക്കുമ്പോല്‍ രാജീവന്റെ ചുണ്ടില്‍ ഒരു പ്രണയഗാനം തത്തിക്കളിക്കുന്നുണ്ടായിരുന്നു.

ദൂരെവച്ചേ അയാള്‍ കണ്ടു. സുമയുടെ മുറിയില്‍ അരണ്ട വെളിച്ചം. പെട്ടന്നയാളുടെ മനസ്സില്‍ ചില അശുഭചിന്തകള്‍ കടന്നുകൂടി.ഒച്ചയുണ്ടാക്കാതെ തന്റെ റൂമിനടുത്തെത്തിയ അയാള്‍

ചെവികള്‍ ജനാലയോടു ചേര്‍ത്തുവച്ചു.

അകത്തുനിന്നും നേര്‍ത്ത ചില ശബ്ദങ്ങള്‍.അയാള്‍ കാതോര്‍ത്തു.

" നിന്റെ ഭര്‍ത്താവ് ഇതറിഞ്ഞാപ്പിന്നെ നിന്നെ ബാക്കി വച്ചേക്കുമോ.നിന്നേയും കൊല്ലും എന്നേയും തട്ടും.സ്വന്തം അനുജനാണെന്നൊന്നും അങേരു നോക്കില്ല"

"ഓ ഒന്നും പോകാമ്പറ.ഭര്‍ത്താവാണുപോലും ഭര്‍ത്താവ്.കല്യാണം കഴിച്ച് വീട്ടിക്കൊണ്ടിരിത്തിയേയ്ക്കാന്‍ ഞാനെന്താ പാവയോ മറ്റോ ആണൊ.എനിക്കുമില്ലേ ആഗ്രഹങ്ങളും ആവശ്യങ്ങളും.അയാള്‍ക്ക് ഗല്‍ഫില്‍ കെടന്നാല്‍ മാത്രം മതി.ഇങ്ങനെ ഒരുത്തി ഇവിടെ കാത്തിരിപ്പൊണ്ടെന്ന്‍ വല്ല വിചാരവും വേണ്ടേ".

"നീ വിഷമിയ്ക്കാതെ മോളെ. അതിനല്ലേ ഞാനുള്ളതു.ജീവിതം ഒരിക്കലേയുള്ളുവെന്നും അത് ആസ്വദിക്കാനുള്ളതാണെന്നും മനസ്സിലാക്കാത്ത എന്റെ ചേട്ടനെയോര്‍ത്ത് എനിക്ക് വെഷമമുണ്ട്
പൊന്നേ.മണ്ടന്‍...നമുക്കെന്നുമിങ്ങനെയര്‍മ്മാദിക്കാമെടീ."

"ങ്ഹാ.....ങ്ഹൂ...ഉമ്മ.....ഉമ്മ...."


കൂടുതള്‍ കേള്‍ക്കുവാന്‍ ശക്തിയില്ലാതെ രാജീവന്‍ തളര്‍ന്നു താഴെയിരുന്നു.എന്തെല്ലാമോ ചിന്തകള്‍ അയാളുടെ മനസ്സില്‍കൂടി കടന്നുപോയി.

എന്തായാലും തന്നെ വഞ്ചിച്ചുകൊണ്ട് ഇനിയവളുമവനും ജീവിച്ചിരുന്നുകൂടാ.കൊല്ലണം രണ്ടിനേയും.മന്നസ്സില്‍ ഉറച്ചഒരു തീരുമാനമെടുത്തുകൊണ്ടയാള്‍ തന്റെ ചുറ്റുപാടും ഒരായുധത്തിനായി തിരഞ്ഞു.

വീട്ടിന്റെ പുറകുവശത്ത് തേങ്ങപൊതിയ്ക്കുവാനായി നാട്ടിയിരുന്ന പാര എടുക്കുമ്പോള്‍ രാജീവന്റെ മനസ്സില്‍ പക നീറിയെരിയുകയായിരുന്നു.

ആദ്യത്തെ ചവിട്ടിനുതന്നെ വാതില്‍ തകര്‍ന്നുവീണു.അലറിക്കൊണ്ട് റൂമിലേക്കു പാഞ്ഞുകയറിയ രാജീവന്‍ കട്ടിലില്‍ നിന്നും പിടഞ്ഞെഴുന്നേറ്റ സുമയുടെ തലയിലേക്ക് തന്റെ കയ്യിലിരുന്ന പാര ആഞ്ഞുവീശി.

തറയില്‍ കിടന്നു പിടയ്ക്കുന്ന ആ ശരീരത്തിലേയ്ക്ക് അവജ്ഞയോടെ നോക്കിയ അയാള്‍ തന്റെ മുഖത്തേയ്ക്കു തെറിച്ച ചോരത്തുള്ളികള്‍ തുടച്ചുകൊണ്ട് മുറിയിലും കട്ടിലിനടിയിലും ബാത്റൂമിനുള്ളിലുമെല്ലാം തന്റെ ഭാര്യയുടെ ജാരനെ തിരഞ്ഞു.

എന്നാല്‍ അതിനകത്ത് അയാള്‍ക്കു മറ്റാരെയും കാണുവാന്‍ കഴിഞ്ഞില്ല.

അവന്‍ രക്ഷപ്പെട്ടുകൂടാ എന്നു പിറുപിറുത്തുകൊണ്ട് രാജീവന്‍ പുറത്തേയ്ക്ക് കുതിച്ചു.

ഒന്നുമൊന്നുമറിയാതെ റ്റീവിയിലപ്പോഴും സീരിയല്‍ തകര്‍ക്കുകയായിരുന്നു.......

5 comments:

  1. തടത്തിൽ ദിനേശൻ ??

    ReplyDelete
  2. പറഞ്ഞു കേട്ടതില്‍ ഒന്നുകൂടി.
    എഴുതാനുപയോഗിക്കുന്ന വിഷയങ്ങള്‍ പുത്തനാകാന്‍ ശ്രമിക്കുക.
    എഴുത്ത് കൊള്ളാം.
    ആശംസകള്‍..

    ReplyDelete