ഇന്നത്തെ ചില പത്രങ്ങളില്‍ വന്ന പ്രധാന വാര്‍ത്തകള്‍...
1.അനധികൃതമായി ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ആറുകിലോ സ്വര്‍ണ്ണവും ഒരു കോടിയിലേറെ രൂപയും തൃശ്ശൂരില്‍ പിടികൂടിയതായി വാര്‍ത്ത...
ഈ കാലമ്മാര്‍ക്ക് അതീന്ന്‍ കൊറച്ച് കാശും സ്വര്‍ണ്ണോ എനിക്ക് തന്നേച്ച് പിടികൊടുത്താപ്പോരായിരുന്നോ...
2.അവളുടെ രാവുകളുടെ പുതിയ വെര്‍ഷനില്‍ അഭിനയിക്കുവാന്‍ "രാജി"യെ കിട്ടാനില്ലന്ന്‍ ശ്രീമാന്‍ ഐ വി ശശിയുടെ പരാതി
ഹൈക്കോടതിയില്‍ ഒരു ഹര്‍ജി നല്‍കി നോക്ക്..എന്തേലും വഴി തുറന്നുകിട്ടും...
3.കോണ്‍ഗ്രസ്സുകാര്‍ മുഴുവന്‍ വോട്ട് ചെയ്താല്‍ പിറവത്ത് ജയിക്കും - പി സി ജോര്‍ജ്ജ്
ആരെ ജയിപ്പിക്കുമെന്നത് "അടഞ്ഞ അധ്യായ"മായിരിക്കും..ഹ..ഹ..
4.മാവേലി സ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളാക്കും -പ്രഖ്യാപനം അടുത്ത ബഡ്ജറ്റില്‍...
ബിവറെജസ് ഷോറൂമുകളെ തീര്‍ഥാടനകേന്ദ്രങ്ങളാക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്..
5.ദൈവങ്ങളേക്കാള്‍ കൂടുതല്‍ ആള്‍ ദൈവങ്ങളാണുള്ളതെന്ന്‍ നേതാവ്
അതേയതേ ഇടക്ക് ചില പരിപാടികളില്‍ കിരീടവും വാളുമൊക്കെ ധരിച്ചുനില്‍ക്കുന്ന ആള്‍ദൈവങ്ങള്‍ സജീവമാണ്..
6.പൂജപ്പുര ജയിലില്‍ നിന്നും 3 തടവുകാര്‍ ജയില്‍ ചാടി.ഒരുത്തന്റെ കാലൊടിഞ്ഞു പിടിയിലായി.
ജയിലുചാടുന്നവരെക്കൂടി പറയിപ്പിക്കാനായി..മോശം മോശം..
7.പണത്തിനുവേണ്ടിയല്ല മറിച്ച് അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് താനഭിനയിക്കുന്നതെന്ന്‍ രേവതി.
ഇനിമുതല്‍ എല്ലാ സിനിമകളിലും അഭിനയിക്കുന്നത് ഫ്രീയായിട്ടായിരിക്കുമോ...
8. ഹൈക്കോടതി ബഞ്ച്- സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു.എം സമ്പത്ത് എം.പി
ഹ..ഹ..നാടന്‍ കളികള്‍ സര്‍ക്കാരുകള്‍ പരിപോഷിപ്പിക്കുന്നില്ലാന്ന്‍ ഇനിയാരും പരാതി പറയില്ലല്ലോ...കള്ളനും പോലീസും കൂടി കളിക്കാന്‍ പറയാം..
9. സച്ചിനു സെഞ്ചുറി നഷ്ടമായി - 3 റണ്‍സെടുത്ത് സച്ചിന്‍ ഔട്ടാവുകയായിരുന്നു.
രാജ്യത്തെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം വൈകും...
10. തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് കുപ്പിവെള്ളക്കമ്പനി സ്ഥാപിക്കുന്നു..
പാവം ദൈവങ്ങള്‍ക്ക് അല്‍പ്പം വെള്ളമെങ്കിലും കൊടുത്താ മതിയായിരുന്നു.
11. മതമേധാവികള്‍ ഭരണത്തില്‍ "നഗ്നമായി" ഇടപെടുന്നു
തുണിയുടുക്കാത്ത എല്ലാവരേയും അടിയന്തിരമായി തുണിയുടുപ്പിക്കുക.അല്ലെങ്കില്‍ ജയിലിലടച്ചാലും മതി...
12. പൊട്ടിച്ചിരിപ്പിക്കാനായി 24 മുതല്‍ ഐഡിയല്‍ കപ്പില്‍ എത്തുന്നു...
രണ്ടുദിവസത്തിനുള്ളില്‍ പൊട്ടിക്കരച്ചിലുയരും (നിര്‍മ്മാതാവിന്റെ)
13. തനിയ്ക്ക് ഓസ്‌കര്‍ ലഭിച്ചേക്കുമെന്ന പേടിമൂലമാണ് ഡാം 999 സിനിമയില്‍ നിന്ന് വിലക്കിയതെന്ന് നടന്‍ തിലകന്‍.
ഒരു ഓസ്ക്കാര്‍ അവാര്‍ഡ് നശിപ്പിച്ച അമ്മ ഭാരവാഹികള്‍ മാപ്പു പറയണം..
ശ്രീക്കുട്ടന്‍
Monday, February 20, 2012
Thursday, February 16, 2012
വിജയന്‍ മൊതലാളി
അയല്‍വക്കത്തെ വസുമതിചേച്ചിയുമായി തന്റെ വീട്ടിന്റെ ഗേറ്റിന്നുമുമ്പില്‍ പരദൂഷണവും പറഞ്ഞുനിന്ന സുലോചനാതങ്കപ്പന്‍ തങ്ങളുടെ തൊട്ടുമുന്‍പിലായി വന്നുനിന്ന ആ ആഡംബരക്കാറിലേയ്ക്കു സൂക്ഷിച്ചുനോക്കി. ഡ്രൈവര്‍സീറ്റില്‍ നിന്നും ചാടിയിറങ്ങിയ യുവാവ് കാറിന്റെ ബാക്ക് ഡോര്‍ തുറന്ന്‍ പിടിച്ച് ഭവ്യതയോടുകൂടി ഒതുങ്ങി നിന്നു. ബാക്ക്സീറ്റില്‍ നിന്നും പുറത്തിറങ്ങിയ യുവാവ് ചുറ്റുപാടും ഒന്നു നോക്കിയിട്ട് സുലോചനേച്ചി നില്‍ക്കുന്നിടത്തേയ്ക്കു നടന്നു വന്നു. മനോഹരമായ കൂളിംഗ് ഗ്ലാസ്സും വച്ചു വിലകൂടിയ വാച്ചും ഡ്രെസ്സും മറ്റും അണിഞ്ഞ് തന്റെ നേരെ നടന്നടുക്കുന്ന ആ യുവാവിനെതന്നെ സുലോചന സൂക്ഷിച്ചുനോക്കി. എവിടെയോ കണ്ട നല്ല മുഖപരിചയം.പക്ഷേ ഓര്‍മ്മ വരുന്നില്ലല്ലോ.വസുമതിചേച്ചിയും ആകെ അന്തം വിട്ടപോലെ നില്‍പ്പാണ്.
"ഹലോ സുലുവമ്മായി.എന്നെ മനസ്സിലായില്ലേ."
തന്റെ മുമ്പില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആ യുവാവിനെ സുലോചന ഒരിക്കല്‍ക്കൂടി സൂക്ഷിച്ചുനോക്കി.ദൈവമേ ഇത് പണ്ട് നാടുവിട്ടുപോയ വിജയനല്ലേ.തന്നെ. സംശയമൊന്നുമില്ല.വിജയന്‍ തന്നെ.
"എടാ വിജയാ നീ......."
അതിശയത്തോടെ വിളിച്ചുകൊണ്ട് സുലോചനേച്ചി അവന്റെ കയ്യില്‍ പിടിച്ചു.
"അതേ അമ്മായി ഞാന്‍ തന്നെ വിജയന്‍. പണ്ട് ജോലിയും കൂലിയുമൊന്നുമില്ലാതെ തെണ്ടിത്തിരിഞ്ഞു നടന്ന്‍ ആ പഴയ വിജയനല്ലിന്നു ഞാന്‍. ഒരു പാവം കോടീശ്വരന്‍. അതൊക്കെപ്പോട്ടെ.അമ്മവനും മറ്റും സുഖം തന്നെയല്ലേ". കഴുത്തില്‍ കിടന്ന വലിയ സ്വര്‍ണ്ണമാല ഒന്ങ്കാണത്തക്കവണ്ണം ഷര്‍ട്ടൊന്ന്‍ പിടിച്ചിട്ടിട്ട് കൂളിംഗ് ഗ്ലാസ്സെടുത്ത് അതിനെ അരുമയായൊന്നു തുടച്ചുകൊണ്ട് വിജയന്‍ മെല്ലെ പറഞ്ഞു.
"വന്നകാലില്‍ തന്നെ നിക്കാതെ നീ അകത്തേയ്ക്കു വന്നേ. വിശേഷമൊക്കെ വല്ലതും കുടിച്ചേച്ചു പറയാം.അപ്പം വസുവേടത്തി ഒരല്‍പ്പം തിരക്കുണ്ട്, നമുക്ക് പിന്നീട് വിശദമായി സംസാരിക്കാം.നീ വാ വിജയാ". വസുവേടത്തിയ്ക്ക് ടാറ്റ പറഞ്ഞുകൊണ്ട് സുലോചന വിജയന്റെ കൈപിടിച്ചു വീട്ടിലേയ്ക്കു നടന്നു.
"തങ്കേട്ടാ.ഇതാരാ വന്നിരിക്കുന്നതെന്നു നോക്കിയേ" സുലോചന തൊഴുത്തിലേയ്ക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.
"ആരാടി" ഒരൊച്ച തൊഴുത്തിനുള്ളില്‍ നിന്നും പുറത്തേയ്ക്കു വന്നു.
"നിങ്ങളിങ്ങോട്ടൊന്നു വന്നേ മനുഷ്യാ.ചാണകമൊക്കെ പിന്നെ വാരാം" ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിട്ട് സുലോചന ചായയ്ക്കു വെള്ളം വച്ചു.
അടുക്കളയിലേയ്ക്കു കടന്ന വിജയന്‍ അവിടെക്കിടന്ന വനിതാമാസികയെടുത്ത് മറിച്ചുനോക്കിക്കോണ്ടു നിന്നു.
"എന്തിനാ വന്നകാലേല്‍ തന്നെ നിക്കുന്നത്.മോനിങ്ങോട്ടിരുന്നേ"
അടുത്തുകിടന്ന കസേര തോര്‍ത്തെടുത്ത് നന്നായി തുടച്ചിട്ട് വിജയനിരിക്കാനായി സുലോചന നീക്കിയിട്ടുകൊടുത്തു.കയ്യിലിരുന്ന മാസികകൊണ്ട് ഒരിക്കല്‍ക്കൂടി പൊടിതട്ടിയശേഷം വിജയന്‍ മെല്ലെ കസേരയിലിരുന്നു.
"ആര് വന്നെന്നാടി വിളിച്ചുകൂവിയത്.ആ ജോലിയൊന്നു തീര്‍ക്കാമെന്നു വച്ചാ നീ സമ്മതിക്കത്തില്ലല്ലേ"
പൈപ്പിന്ന്‍ കാലും കയ്യും മുഖവുമൊക്കെയൊന്നു കഴുകിവൃത്തിയാക്കിക്കൊണ്ട് തങ്കപ്പന്‍ നായര്‍ അകത്തേയ്ക്കു വന്നു.കസേരയില്‍ അമര്‍ന്നിരിക്കുന്ന ചെറുപ്പക്കാരനെ ആദ്യമൊന്നു പകച്ചു നോക്കിയെങ്കിലും പിന്നീട് ആ മുഖത്ത് അത്ഭുതം വിടര്‍ന്നു.
"എടാ വിജയാ. നീ... നീ ആളങ്ങ് വല്ലാണ്ട് മാറിപ്പോയല്ലോടാ.എവിടാരുന്നു കഴിഞ്ഞ നാലഞ്ചുകൊല്ലക്കാലം"
"അവനിപ്പം പഴയ വിജയനൊന്നുമല്ല. കോടീശ്വരനായ വിജയന്‍ മൊതലാളിയാ.എന്തായാലും നമ്മളെയൊന്നും മറക്കാതെ അവന്‍ മടങ്ങി വന്നല്ലോ.അതു മതി.ഈ കൈ കൊണ്ട് ഞാന്‍ എന്തോരം ചോറു കൊടുത്തിട്ടൊള്ളതാ.എന്റെ സ്വന്തം മോനെപ്പോലെയല്ലാരുന്നോ ഞാനവനെ നോക്കിയിരുന്നത്. മക്കളീ ചായ കുടിക്ക്" കയ്യിലിരുന്ന ചായ വിജയനു നീട്ടിക്കൊണ്ട് സുലോചനേച്ചി മൂക്കു തുടച്ചു.
"അന്നു നാടുവിട്ടുപോയ ഞാന്‍ കൊറേയേറെയലഞ്ഞു അമ്മാവാ.വലിയ പഠിപ്പൊന്നുമില്ലാത്ത എനിക്കു എന്തു ജോലി കിട്ടാനാ.ചെയ്യാത്ത ജോലികള്‍ കൊറവാ.അങ്ങനെയിരിക്കേ എനിക്കൊരു ലോട്ടറിയടിച്ചതുപോലെ കൊറേ കാശു കളഞ്ഞുകിട്ടി. ആ കാശുകൊണ്ട് ഞാനൊരു കൊച്ചു ബിസിനസ്സാരംഭിച്ചു. പിന്നെ എനിക്കു തിരിഞ്ഞു നോക്കേണ്ടി വന്നില്ല.നാലഞ്ചു കൊല്ലം കൊണ്ട് ഞാന്‍ ഒരു വല്യ കോടീശ്വരനായി മാറി.ആരുമില്ലാത്തവാനാണെന്ന തോന്നലുണ്ടായപ്പോള്‍ ഞാന്‍ അമ്മാവനേം അമ്മാവിയേമോര്‍മ്മിച്ചു.ഒടനെ നിങ്ങളെക്കാണണമെന്നു കരുതി വന്നതാ.അല്ലെലും ഒരു വല്യ പണക്കാരനായി മാത്രമേ ഈ നാട്ടില്‍ കാലു കുത്താവുവെന്ന്‍ എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു". പറഞ്ഞു നിര്‍ത്തിയിട്ട് വിജയന്‍ ചായ കുടിച്ചു തീര്‍ത്തുകൊണ്ട് ഗ്ലാസ്സ് അമ്മയിക്കു നേരെ നീട്ടി.
"ഇനിയെന്താ നിന്റെ പരിപാടി" ആകാംഷയോടെ സുലോചന അവനോടു ചോദിച്ചു.
"പ്രത്യേകിച്ചൊന്നുമില്ല.നമ്മുടെ അമ്പലത്തിന്റെ കിഴക്കു വശത്തായി പണിഞ്ഞിട്ടിരിക്കുന്ന വീട് എനിക്കൊള്ളതാണ്.ഇവിടെയാര്‍ക്കുമറിയാതെ ഞാന്‍ വാങ്ങിയതാണത്.അവിടെ കൊറച്ചു ദെവസം താമസിക്കണം.പിന്നെ ...." വിജയന്‍ പറഞ്ഞു നിര്‍ത്തി.
"ങ്ഹേ...ആ വീട് നിനക്കുള്ളതാണോ.ഹമ്മോ.അതൊരു കൊട്ടാരം തന്നെയാണല്ലോ.ഇവിടെയെല്ലാരും പറഞ്ഞത് അതൊരു ലണ്ടന്‍കാരന്റേതാണെന്നാ. എന്തായാലും ഇനിയൊരു കല്യാണമൊക്കെക്കഴിച്ച് ഇവിടെയങ്ങ് കൂടിയാ മതി നീ. എന്തിനാ കണ്ട നാട്ടില്‍ കിടന്ന്‍ കഷ്ടപ്പെടണത്.ഞങ്ങളൊക്കെയില്ലേ നിനക്ക്.പിന്നെ രാജി ഇപ്പോ വരും തയ്യലു പഠിക്കുവാന്‍ പോയിരിക്കുവാ.വീട്ടീ ചുമ്മാതിരുന്നു മുഷിയണ്ടല്ലോന്നു കരുതി വിടുന്നതാ".തോളില്‍ കിടന്ന തോര്‍ത്തെടുത്തു മുഖമെല്ലാമൊന്നു തുടച്ചുകൊണ്ട് സുലോചനേച്ചി തങ്കപ്പഞ്ചേട്ടനേയുമൊന്നു നോക്കി യിട്ട് വിജയനോടായി പറഞ്ഞു.
"രാജിയുടെ കല്യാണം കഴിഞ്ഞില്ലേ ഇതേവരെ". വിജയന്‍ കസേരയില്‍ ഒന്നു നിവര്‍ന്നിരുന്നു.
"ഇല്ല മോനേ. നടക്കേണ്ടതല്ലേ നടക്കൂ". ഒരാത്മഗതം പോലെ അവര്‍ പറഞ്ഞു.
"ശരിയമ്മായി എന്നാല്‍ ഞാനിറങ്ങുന്നു.വീടിന്റെ ഒരല്‍പ്പം പെയിന്റിംഗ് പണി തീരാനുണ്ട്.ഞാന്‍ നാളെ വരാം" വിജയന്‍ മെല്ലെ പുറത്തേയ്ക്കിറങ്ങി.
"മോന്‍ വൈകിട്ടിങ്ങ് വാ.രാത്രി ഇവിടുന്ന്‍ ചോറുണ്ണാം.ഞാന്‍ മോനിഷ്ടപ്പെട്ട മുരിങ്ങയ്ക്കാത്തോരനും മത്തിപൊരിച്ചതുമെല്ലാം തയ്യാറാക്കിവയ്ക്കാം. പായസം കൂടി വയ്ക്കാം. പണ്ടേ നീയൊരു പായസക്കൊതിയനാണല്ലോ"അമ്മായി ഒന്നു കുലുങ്ങിച്ചിരിച്ചു.
"ശരിയമ്മായി" കൈവീശിക്കാണിച്ചിട്ട് വിജയന്‍ കാറില്‍ കയ്യറി യാത്രയായി.
"എന്റെ മനുഷ്യേനെ നിങ്ങള് കണ്ടോ.നമ്മുടെ ഭാഗ്യത്തിനാ അവന്‍ ഇതേവരെ കല്യാണം കഴിക്കാതിരുന്നത്.രാജിമോളെ അവനു പണ്ടേ ജീവനല്ലായിരുന്നൊ.നമുക്കെത്രയും പെട്ടന്ന്‍ അതങ്ങ് നടത്തിക്കൊടുക്കണം.അവന്‍ ഇപ്പോ കോടീശ്വരനാ.വൈകിട്ട് അവന്‍ വരുമ്പം നിങ്ങളൊന്നവനോടു പറയണമിക്കാര്യം"
"ഏടീ സുലൂ അത് ഞാനെങ്ങിനാ പറയുന്നത്.മുമ്പ് രാജീടെ കാര്യത്തിന് ഞാനവനെ തല്ലീട്ടൊള്ളതാ.പിന്നെ ഇപ്പോ.പണ്ടത്തെയൊക്കെ അവന്‍ മറന്നുകാണുമോ". തങ്കപ്പന്‍ നായര്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
"ഒന്നു പോ മനുഷ്യേനെ.നിങ്ങക്കു പറ്റൂല്ലെങ്കി ഞാന്‍ പറയും.ഒന്നുമില്ലെലും അവന്റെ മൊറപ്പെണ്ണല്ലേ രാജി. മുമ്പ് വേലേം കൂലീമില്ലാതെ കയ്യില്‍ പത്തു നയാപൈസയില്ലാതെ തെക്കുവടക്കു നടന്ന അവന് പെണ്ണിനെപ്പിടിച്ചു കൊടുക്കാന്‍ പറ്റുമായിരുന്നോ.എല്ലാവരും ചെയ്യുന്നതുപോലെയേ നമളും ചെയ്തുള്ളു.അതുകൊണ്ടെന്താ അവനിപ്പം വല്യ പണക്കാരനായില്ലേ.
സംഭാഷണമങ്ങിനെ തുടര്‍ന്നുകൊണ്ടിരുന്നു.
----------------------------------------------------------------------------------------------
വൈകുന്നേരത്തെ പാര്‍ട്ടിയൊക്കെക്കഴിഞ്ഞ് ആള്‍ക്കാരൊന്നൊന്നായി പിരിഞ്ഞു തീര്‍ന്നപ്പോള്‍ സമയം പതിനൊന്നരയായി.വിജയന്‍ മെല്ലെ മണിയറയിലെയ്ക്കു കടന്നു.ഉറക്കച്ചടവോടെ കട്ടിലിലിരുന്ന രാജി പെട്ടന്ന്‍ പിടഞ്ഞെഴുന്നേറ്റു.കട്ടിലിലേയ്ക്കിരുന്ന വിജയന്റെ നേരെ അവള്‍ നാണിച്ചുകൊണ്ട് മേശപ്പുറത്തിരുന്ന പാല്‍ഗ്ലാസ്സെടുത്തു നീട്ടി.അതു വാങ്ങി പകുതി കുടിച്ചശേഷം അവനത് രാജിയ്ക്കു നേരെ നീട്ടി. അവളതല്‍പ്പം കുടിച്ചിട്ട് മേശമേല്‍ വച്ചു.
"എന്റെ സ്വപ്നമായിരുന്നു.നിന്നെ വിവാഹം കഴിയ്ക്കുക എന്നത്.അതിനുവേണ്ടിയാണു ഞാന്‍ സമ്പാദിച്ചത്.ഞാന്‍ വരുന്നതിനുള്ളില്‍ നിന്റെ വിവാഹമെങ്ങാനും നടക്കുമോയെന്നു പേടിയുണ്ടായിരുന്നുവെനിക്കു. നിനക്കു വന്ന ഒന്നു രണ്ടു ആലോചനകള്‍ ഞാനാളെവച്ച് മുടക്കുകയും ചെയ്തു. വല്യ പണക്കാരനായി വരുന്ന എനിക്ക് നിന്നെത്തരുവാന്‍ അമ്മാവനുമമ്മായിയും ഒരു മടിയും കാണിയ്ക്കില്ല എന്ന്‍ എനിക്കു നന്നായറിയാമായിരുന്നു". പറഞ്ഞു നിര്‍ത്തിയിട്ട് വിജയനവളുടെ കണ്ണുകളിലേയ്ക്കു നോക്കി.നാണം കലര്‍ന്ന ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള മറുപടി.അവളുടെ കൈയ്യില്‍പിടിച്ചവന്‍ മെല്ലെയവളെ കട്ടിലിലേയ്ക്കിരുത്തി.വിറയാര്‍ന്ന കൈകളാലവളെ ചേര്‍ത്തുപിടിച്ചു ചിരിച്ചുകൊണ്ട് കട്ടിലിലേയ്ക്കവന്‍ മറിഞ്ഞു. വെപ്രാളത്തില്‍ മേശയുടെ വക്കിലിരുന്ന പാല്‍ഗ്ലാസ്സില്‍ കൈതട്ടി അത് താഴെവീണുടഞ്ഞു തകര്‍ന്നു.
"ത്ഛില്‍....
ഒച്ചകേട്ടു കണ്ണു തുറന്ന വിജയന്‍ കണ്ടത് ദേക്ഷ്യം കൊണ്ട് ചുവന്നുകലങ്ങിയ കണ്ണുകളുമായി വിറച്ചുതുള്ളി നില്‍ക്കുന്ന മണിയന്‍ മേസ്തിരിയെയാണു. ഭഗവാനേ അതിനെടയ്ക്കു സമയമായോ.ക്ഷീണം കാരണം ഒന്നു കിടന്നുപോയതാണു. നല്ലതുപോലെയുറങ്ങിപ്പോയി.ഒരാന്തലോടെ അവന്‍ ചാടിയേഴുന്നേറ്റു. മെസ്തിരി വാരിയെറിഞ്ഞ കുമ്മായം പുറത്താകെ പറ്റിയിരിക്കുന്നു. അവനതും തൂത്തുകൊണ്ട് ഉറക്കച്ചടവാര്‍ന്ന കണ്ണുകള്‍ കൊണ്ട് നാലുപാടുമൊന്നു നോക്കി.
"പോത്തുപോലെകിടന്നുറങ്ങാനാണെങ്കി വീട്ടിക്കെടന്നാപ്പോരേ.എന്തിനാണിങ്ങോട്ടെഴുന്നള്ളണത്.പണിയ്ക്കു വന്നിട്ടവന്റമ്മേടൊരൊറക്കോം ചിരീം.പോയി കുമ്മായം കൂട്ടെടാ #..Ø…¥…§…€..." നാവിലുവന്ന ഒരു മുട്ടന്‍ തെറി വിളിച്ചിട്ട് ദേക്ഷ്യപ്പെട്ടു നില്‍ക്കുന്ന മണിയന്‍ മേസ്തിരിയെ നോക്കാതെ വിജയന്‍ കുമ്മായം കൂട്ടുന്നതിനായി പണിസ്ഥലത്തേയ്ക്കു നടന്നു.
ശുഭം
ശ്രീക്കുട്ടന്‍
"ഹലോ സുലുവമ്മായി.എന്നെ മനസ്സിലായില്ലേ."
തന്റെ മുമ്പില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആ യുവാവിനെ സുലോചന ഒരിക്കല്‍ക്കൂടി സൂക്ഷിച്ചുനോക്കി.ദൈവമേ ഇത് പണ്ട് നാടുവിട്ടുപോയ വിജയനല്ലേ.തന്നെ. സംശയമൊന്നുമില്ല.വിജയന്‍ തന്നെ.
"എടാ വിജയാ നീ......."
അതിശയത്തോടെ വിളിച്ചുകൊണ്ട് സുലോചനേച്ചി അവന്റെ കയ്യില്‍ പിടിച്ചു.
"അതേ അമ്മായി ഞാന്‍ തന്നെ വിജയന്‍. പണ്ട് ജോലിയും കൂലിയുമൊന്നുമില്ലാതെ തെണ്ടിത്തിരിഞ്ഞു നടന്ന്‍ ആ പഴയ വിജയനല്ലിന്നു ഞാന്‍. ഒരു പാവം കോടീശ്വരന്‍. അതൊക്കെപ്പോട്ടെ.അമ്മവനും മറ്റും സുഖം തന്നെയല്ലേ". കഴുത്തില്‍ കിടന്ന വലിയ സ്വര്‍ണ്ണമാല ഒന്ങ്കാണത്തക്കവണ്ണം ഷര്‍ട്ടൊന്ന്‍ പിടിച്ചിട്ടിട്ട് കൂളിംഗ് ഗ്ലാസ്സെടുത്ത് അതിനെ അരുമയായൊന്നു തുടച്ചുകൊണ്ട് വിജയന്‍ മെല്ലെ പറഞ്ഞു.
"വന്നകാലില്‍ തന്നെ നിക്കാതെ നീ അകത്തേയ്ക്കു വന്നേ. വിശേഷമൊക്കെ വല്ലതും കുടിച്ചേച്ചു പറയാം.അപ്പം വസുവേടത്തി ഒരല്‍പ്പം തിരക്കുണ്ട്, നമുക്ക് പിന്നീട് വിശദമായി സംസാരിക്കാം.നീ വാ വിജയാ". വസുവേടത്തിയ്ക്ക് ടാറ്റ പറഞ്ഞുകൊണ്ട് സുലോചന വിജയന്റെ കൈപിടിച്ചു വീട്ടിലേയ്ക്കു നടന്നു.
"തങ്കേട്ടാ.ഇതാരാ വന്നിരിക്കുന്നതെന്നു നോക്കിയേ" സുലോചന തൊഴുത്തിലേയ്ക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.
"ആരാടി" ഒരൊച്ച തൊഴുത്തിനുള്ളില്‍ നിന്നും പുറത്തേയ്ക്കു വന്നു.
"നിങ്ങളിങ്ങോട്ടൊന്നു വന്നേ മനുഷ്യാ.ചാണകമൊക്കെ പിന്നെ വാരാം" ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിട്ട് സുലോചന ചായയ്ക്കു വെള്ളം വച്ചു.
അടുക്കളയിലേയ്ക്കു കടന്ന വിജയന്‍ അവിടെക്കിടന്ന വനിതാമാസികയെടുത്ത് മറിച്ചുനോക്കിക്കോണ്ടു നിന്നു.
"എന്തിനാ വന്നകാലേല്‍ തന്നെ നിക്കുന്നത്.മോനിങ്ങോട്ടിരുന്നേ"
അടുത്തുകിടന്ന കസേര തോര്‍ത്തെടുത്ത് നന്നായി തുടച്ചിട്ട് വിജയനിരിക്കാനായി സുലോചന നീക്കിയിട്ടുകൊടുത്തു.കയ്യിലിരുന്ന മാസികകൊണ്ട് ഒരിക്കല്‍ക്കൂടി പൊടിതട്ടിയശേഷം വിജയന്‍ മെല്ലെ കസേരയിലിരുന്നു.
"ആര് വന്നെന്നാടി വിളിച്ചുകൂവിയത്.ആ ജോലിയൊന്നു തീര്‍ക്കാമെന്നു വച്ചാ നീ സമ്മതിക്കത്തില്ലല്ലേ"
പൈപ്പിന്ന്‍ കാലും കയ്യും മുഖവുമൊക്കെയൊന്നു കഴുകിവൃത്തിയാക്കിക്കൊണ്ട് തങ്കപ്പന്‍ നായര്‍ അകത്തേയ്ക്കു വന്നു.കസേരയില്‍ അമര്‍ന്നിരിക്കുന്ന ചെറുപ്പക്കാരനെ ആദ്യമൊന്നു പകച്ചു നോക്കിയെങ്കിലും പിന്നീട് ആ മുഖത്ത് അത്ഭുതം വിടര്‍ന്നു.
"എടാ വിജയാ. നീ... നീ ആളങ്ങ് വല്ലാണ്ട് മാറിപ്പോയല്ലോടാ.എവിടാരുന്നു കഴിഞ്ഞ നാലഞ്ചുകൊല്ലക്കാലം"
"അവനിപ്പം പഴയ വിജയനൊന്നുമല്ല. കോടീശ്വരനായ വിജയന്‍ മൊതലാളിയാ.എന്തായാലും നമ്മളെയൊന്നും മറക്കാതെ അവന്‍ മടങ്ങി വന്നല്ലോ.അതു മതി.ഈ കൈ കൊണ്ട് ഞാന്‍ എന്തോരം ചോറു കൊടുത്തിട്ടൊള്ളതാ.എന്റെ സ്വന്തം മോനെപ്പോലെയല്ലാരുന്നോ ഞാനവനെ നോക്കിയിരുന്നത്. മക്കളീ ചായ കുടിക്ക്" കയ്യിലിരുന്ന ചായ വിജയനു നീട്ടിക്കൊണ്ട് സുലോചനേച്ചി മൂക്കു തുടച്ചു.
"അന്നു നാടുവിട്ടുപോയ ഞാന്‍ കൊറേയേറെയലഞ്ഞു അമ്മാവാ.വലിയ പഠിപ്പൊന്നുമില്ലാത്ത എനിക്കു എന്തു ജോലി കിട്ടാനാ.ചെയ്യാത്ത ജോലികള്‍ കൊറവാ.അങ്ങനെയിരിക്കേ എനിക്കൊരു ലോട്ടറിയടിച്ചതുപോലെ കൊറേ കാശു കളഞ്ഞുകിട്ടി. ആ കാശുകൊണ്ട് ഞാനൊരു കൊച്ചു ബിസിനസ്സാരംഭിച്ചു. പിന്നെ എനിക്കു തിരിഞ്ഞു നോക്കേണ്ടി വന്നില്ല.നാലഞ്ചു കൊല്ലം കൊണ്ട് ഞാന്‍ ഒരു വല്യ കോടീശ്വരനായി മാറി.ആരുമില്ലാത്തവാനാണെന്ന തോന്നലുണ്ടായപ്പോള്‍ ഞാന്‍ അമ്മാവനേം അമ്മാവിയേമോര്‍മ്മിച്ചു.ഒടനെ നിങ്ങളെക്കാണണമെന്നു കരുതി വന്നതാ.അല്ലെലും ഒരു വല്യ പണക്കാരനായി മാത്രമേ ഈ നാട്ടില്‍ കാലു കുത്താവുവെന്ന്‍ എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു". പറഞ്ഞു നിര്‍ത്തിയിട്ട് വിജയന്‍ ചായ കുടിച്ചു തീര്‍ത്തുകൊണ്ട് ഗ്ലാസ്സ് അമ്മയിക്കു നേരെ നീട്ടി.
"ഇനിയെന്താ നിന്റെ പരിപാടി" ആകാംഷയോടെ സുലോചന അവനോടു ചോദിച്ചു.
"പ്രത്യേകിച്ചൊന്നുമില്ല.നമ്മുടെ അമ്പലത്തിന്റെ കിഴക്കു വശത്തായി പണിഞ്ഞിട്ടിരിക്കുന്ന വീട് എനിക്കൊള്ളതാണ്.ഇവിടെയാര്‍ക്കുമറിയാതെ ഞാന്‍ വാങ്ങിയതാണത്.അവിടെ കൊറച്ചു ദെവസം താമസിക്കണം.പിന്നെ ...." വിജയന്‍ പറഞ്ഞു നിര്‍ത്തി.
"ങ്ഹേ...ആ വീട് നിനക്കുള്ളതാണോ.ഹമ്മോ.അതൊരു കൊട്ടാരം തന്നെയാണല്ലോ.ഇവിടെയെല്ലാരും പറഞ്ഞത് അതൊരു ലണ്ടന്‍കാരന്റേതാണെന്നാ. എന്തായാലും ഇനിയൊരു കല്യാണമൊക്കെക്കഴിച്ച് ഇവിടെയങ്ങ് കൂടിയാ മതി നീ. എന്തിനാ കണ്ട നാട്ടില്‍ കിടന്ന്‍ കഷ്ടപ്പെടണത്.ഞങ്ങളൊക്കെയില്ലേ നിനക്ക്.പിന്നെ രാജി ഇപ്പോ വരും തയ്യലു പഠിക്കുവാന്‍ പോയിരിക്കുവാ.വീട്ടീ ചുമ്മാതിരുന്നു മുഷിയണ്ടല്ലോന്നു കരുതി വിടുന്നതാ".തോളില്‍ കിടന്ന തോര്‍ത്തെടുത്തു മുഖമെല്ലാമൊന്നു തുടച്ചുകൊണ്ട് സുലോചനേച്ചി തങ്കപ്പഞ്ചേട്ടനേയുമൊന്നു നോക്കി യിട്ട് വിജയനോടായി പറഞ്ഞു.
"രാജിയുടെ കല്യാണം കഴിഞ്ഞില്ലേ ഇതേവരെ". വിജയന്‍ കസേരയില്‍ ഒന്നു നിവര്‍ന്നിരുന്നു.
"ഇല്ല മോനേ. നടക്കേണ്ടതല്ലേ നടക്കൂ". ഒരാത്മഗതം പോലെ അവര്‍ പറഞ്ഞു.
"ശരിയമ്മായി എന്നാല്‍ ഞാനിറങ്ങുന്നു.വീടിന്റെ ഒരല്‍പ്പം പെയിന്റിംഗ് പണി തീരാനുണ്ട്.ഞാന്‍ നാളെ വരാം" വിജയന്‍ മെല്ലെ പുറത്തേയ്ക്കിറങ്ങി.
"മോന്‍ വൈകിട്ടിങ്ങ് വാ.രാത്രി ഇവിടുന്ന്‍ ചോറുണ്ണാം.ഞാന്‍ മോനിഷ്ടപ്പെട്ട മുരിങ്ങയ്ക്കാത്തോരനും മത്തിപൊരിച്ചതുമെല്ലാം തയ്യാറാക്കിവയ്ക്കാം. പായസം കൂടി വയ്ക്കാം. പണ്ടേ നീയൊരു പായസക്കൊതിയനാണല്ലോ"അമ്മായി ഒന്നു കുലുങ്ങിച്ചിരിച്ചു.
"ശരിയമ്മായി" കൈവീശിക്കാണിച്ചിട്ട് വിജയന്‍ കാറില്‍ കയ്യറി യാത്രയായി.
"എന്റെ മനുഷ്യേനെ നിങ്ങള് കണ്ടോ.നമ്മുടെ ഭാഗ്യത്തിനാ അവന്‍ ഇതേവരെ കല്യാണം കഴിക്കാതിരുന്നത്.രാജിമോളെ അവനു പണ്ടേ ജീവനല്ലായിരുന്നൊ.നമുക്കെത്രയും പെട്ടന്ന്‍ അതങ്ങ് നടത്തിക്കൊടുക്കണം.അവന്‍ ഇപ്പോ കോടീശ്വരനാ.വൈകിട്ട് അവന്‍ വരുമ്പം നിങ്ങളൊന്നവനോടു പറയണമിക്കാര്യം"
"ഏടീ സുലൂ അത് ഞാനെങ്ങിനാ പറയുന്നത്.മുമ്പ് രാജീടെ കാര്യത്തിന് ഞാനവനെ തല്ലീട്ടൊള്ളതാ.പിന്നെ ഇപ്പോ.പണ്ടത്തെയൊക്കെ അവന്‍ മറന്നുകാണുമോ". തങ്കപ്പന്‍ നായര്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
"ഒന്നു പോ മനുഷ്യേനെ.നിങ്ങക്കു പറ്റൂല്ലെങ്കി ഞാന്‍ പറയും.ഒന്നുമില്ലെലും അവന്റെ മൊറപ്പെണ്ണല്ലേ രാജി. മുമ്പ് വേലേം കൂലീമില്ലാതെ കയ്യില്‍ പത്തു നയാപൈസയില്ലാതെ തെക്കുവടക്കു നടന്ന അവന് പെണ്ണിനെപ്പിടിച്ചു കൊടുക്കാന്‍ പറ്റുമായിരുന്നോ.എല്ലാവരും ചെയ്യുന്നതുപോലെയേ നമളും ചെയ്തുള്ളു.അതുകൊണ്ടെന്താ അവനിപ്പം വല്യ പണക്കാരനായില്ലേ.
സംഭാഷണമങ്ങിനെ തുടര്‍ന്നുകൊണ്ടിരുന്നു.
----------------------------------------------------------------------------------------------
വൈകുന്നേരത്തെ പാര്‍ട്ടിയൊക്കെക്കഴിഞ്ഞ് ആള്‍ക്കാരൊന്നൊന്നായി പിരിഞ്ഞു തീര്‍ന്നപ്പോള്‍ സമയം പതിനൊന്നരയായി.വിജയന്‍ മെല്ലെ മണിയറയിലെയ്ക്കു കടന്നു.ഉറക്കച്ചടവോടെ കട്ടിലിലിരുന്ന രാജി പെട്ടന്ന്‍ പിടഞ്ഞെഴുന്നേറ്റു.കട്ടിലിലേയ്ക്കിരുന്ന വിജയന്റെ നേരെ അവള്‍ നാണിച്ചുകൊണ്ട് മേശപ്പുറത്തിരുന്ന പാല്‍ഗ്ലാസ്സെടുത്തു നീട്ടി.അതു വാങ്ങി പകുതി കുടിച്ചശേഷം അവനത് രാജിയ്ക്കു നേരെ നീട്ടി. അവളതല്‍പ്പം കുടിച്ചിട്ട് മേശമേല്‍ വച്ചു.
"എന്റെ സ്വപ്നമായിരുന്നു.നിന്നെ വിവാഹം കഴിയ്ക്കുക എന്നത്.അതിനുവേണ്ടിയാണു ഞാന്‍ സമ്പാദിച്ചത്.ഞാന്‍ വരുന്നതിനുള്ളില്‍ നിന്റെ വിവാഹമെങ്ങാനും നടക്കുമോയെന്നു പേടിയുണ്ടായിരുന്നുവെനിക്കു. നിനക്കു വന്ന ഒന്നു രണ്ടു ആലോചനകള്‍ ഞാനാളെവച്ച് മുടക്കുകയും ചെയ്തു. വല്യ പണക്കാരനായി വരുന്ന എനിക്ക് നിന്നെത്തരുവാന്‍ അമ്മാവനുമമ്മായിയും ഒരു മടിയും കാണിയ്ക്കില്ല എന്ന്‍ എനിക്കു നന്നായറിയാമായിരുന്നു". പറഞ്ഞു നിര്‍ത്തിയിട്ട് വിജയനവളുടെ കണ്ണുകളിലേയ്ക്കു നോക്കി.നാണം കലര്‍ന്ന ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള മറുപടി.അവളുടെ കൈയ്യില്‍പിടിച്ചവന്‍ മെല്ലെയവളെ കട്ടിലിലേയ്ക്കിരുത്തി.വിറയാര്‍ന്ന കൈകളാലവളെ ചേര്‍ത്തുപിടിച്ചു ചിരിച്ചുകൊണ്ട് കട്ടിലിലേയ്ക്കവന്‍ മറിഞ്ഞു. വെപ്രാളത്തില്‍ മേശയുടെ വക്കിലിരുന്ന പാല്‍ഗ്ലാസ്സില്‍ കൈതട്ടി അത് താഴെവീണുടഞ്ഞു തകര്‍ന്നു.
"ത്ഛില്‍....
ഒച്ചകേട്ടു കണ്ണു തുറന്ന വിജയന്‍ കണ്ടത് ദേക്ഷ്യം കൊണ്ട് ചുവന്നുകലങ്ങിയ കണ്ണുകളുമായി വിറച്ചുതുള്ളി നില്‍ക്കുന്ന മണിയന്‍ മേസ്തിരിയെയാണു. ഭഗവാനേ അതിനെടയ്ക്കു സമയമായോ.ക്ഷീണം കാരണം ഒന്നു കിടന്നുപോയതാണു. നല്ലതുപോലെയുറങ്ങിപ്പോയി.ഒരാന്തലോടെ അവന്‍ ചാടിയേഴുന്നേറ്റു. മെസ്തിരി വാരിയെറിഞ്ഞ കുമ്മായം പുറത്താകെ പറ്റിയിരിക്കുന്നു. അവനതും തൂത്തുകൊണ്ട് ഉറക്കച്ചടവാര്‍ന്ന കണ്ണുകള്‍ കൊണ്ട് നാലുപാടുമൊന്നു നോക്കി.
"പോത്തുപോലെകിടന്നുറങ്ങാനാണെങ്കി വീട്ടിക്കെടന്നാപ്പോരേ.എന്തിനാണിങ്ങോട്ടെഴുന്നള്ളണത്.പണിയ്ക്കു വന്നിട്ടവന്റമ്മേടൊരൊറക്കോം ചിരീം.പോയി കുമ്മായം കൂട്ടെടാ #..Ø…¥…§…€..." നാവിലുവന്ന ഒരു മുട്ടന്‍ തെറി വിളിച്ചിട്ട് ദേക്ഷ്യപ്പെട്ടു നില്‍ക്കുന്ന മണിയന്‍ മേസ്തിരിയെ നോക്കാതെ വിജയന്‍ കുമ്മായം കൂട്ടുന്നതിനായി പണിസ്ഥലത്തേയ്ക്കു നടന്നു.
ശുഭം
ശ്രീക്കുട്ടന്‍
Tuesday, February 7, 2012
ഒരു പ്രവാസിയുടെ കഥ - 10% പുളുസ്
ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായിപ്പറഞ്ഞാല്‍ 2005 ഡിസംബര്‍ മാസം 31 ആം തീയതി ഉച്ചയ്ക്ക് ഒരുമണിയോടടുപ്പിച്ച് ദുബൈ എന്ന ഈ സ്വപ്ന ഭൂവില്‍ കാലുകുത്തിയപ്പോള്‍ ആദ്യം മനസ്സില്‍ വെറും നിസ്സംഗതയായിരുന്നു...പ്രീയപ്പെട്ടവരെയും പ്രീയപ്പെട്ടവയേയുമെല്ലാം അങ്ങകലെയുപേക്ഷിച്ച് അതിജീവനത്തിനായി പടവെട്ടുവാന്‍ ആയിരക്കണക്കിനു മൈലുകള്‍ക്കകലെ ഒറ്റയ്ക്ക്...മനസ്സെങ്ങിനെ ശാന്തമാകും.കൂടെയുള്ള പത്തുപതിനെട്ട് കൂട്ടരുമായി വണ്ടി മെല്ലെ ചലിച്ചുതുടങ്ങിയപ്പോള്‍ മനസ്സിലെ നീറ്റലൊതുക്കി ഞാന്‍ ഒള്ളയിടത്ത് ഞെരുങ്ങിച്ചാരിയിരുന്നു.ആകാശം മുട്ടിനില്‍ക്കുന്ന കെട്ടിടങ്ങളേയും പിന്തള്ളി ഞാനുള്‍പ്പെടെയുള്ളവര്‍ കയറിയ വാഹനം പാഞ്ഞുകൊണ്ടിരുന്നു.അതിവിശാലമായ റോഡിലൂടെ ഒഴുകുന്ന പതിനായിരക്കണക്കിനു വാഹനങ്ങള്‍ക്കിടയിലൂടെ..പുറത്തെക്കാഴ്ചകള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍ താല്‍ക്കാലികമായി മനസ്സിലെ ഭാരം കുറഞ്ഞപോലെ.എവിടെയായിരിക്കും താമസം..എങ്ങിനെയായിരിക്കും പണിയുടെ സ്വഭാവം.. ഒന്നുമൊന്നുമറിയില്ല..എന്തായാലും വേഷം കെട്ടാന്‍ തീരുമാനിച്ചു..വരുന്നതുപോലെ വരട്ടെ..
രാത്രിയില്‍ അക്കോമഡേഷനില്‍ എന്റെ ബെഡ്ഡില്‍ കിടക്കവേ എന്തുകൊണ്ടോ ഉറക്കം എന്നെ അനുഗ്രഹിച്ചു.ഭാഗ്യം എല്ലാം മറന്നുറങ്ങി..ആറേഴുദിവസം കഴിഞ്ഞാണ് ജോലിയ്ക്ക് കയറിയത്.ഈ ദിവസങ്ങളിലെല്ലാം എന്തുകൊണ്ടോ പ്രത്യേകിച്ച് മനസ്സിനൊരസ്വസ്ഥതയുമുണ്ടായിരുന്നില്ല.എന്നെപ്പോലെതന്നെ പ്രതീക്ഷകളുടെ കൂമ്പാരവും പേറിവന്നിരിക്കുന്ന പത്തുപതിനെട്ട് പേര്‍..അവരോടൊത്തുള്ള വര്‍ത്തമാനവും മറ്റുമൊക്കെയായി ദിനങ്ങള്‍ നിയന്ത്രണമില്ലാതെ കടന്നുപൊയ്ക്കൊണ്ടിരുന്നു.ആദ്യമായി ജോലി കഴിഞ്ഞ് മടങ്ങിവന്ന ദിവസം എങ്ങിനെ മറക്കാനാണ്.അന്നു രാത്രി ഒരുപോളക്കണ്ണടച്ചിട്ടില്ല.ശബ്ദം പുറത്തുവരാതെ മറ്റാരും കേള്‍ക്കാതെ കണ്ണുനീരൊട്ടുമൊഴുകാതെ ആര്‍ത്തലച്ചു കരഞ്ഞു.ഞാന്‍ മാത്രമായിരുന്നില്ല..ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ അമ്മയും അനുജത്തിയും അവളുടെ കുട്ടികളും പാടവും മാറൂടമ്പലവും ബാബുവണ്ണന്റെ ചായക്കടയും എന്തിനു ഏലാപ്പുറത്തെ ഓരോ മുഖവും മാറിമാറി മനസ്സില്‍ തെളിഞ്ഞുകൊണ്ടിരുന്നു.
ദിവസങ്ങള്‍ കടന്നുപോകവേ എങ്ങിനെയെങ്കിലും നാട്ടിലേയ്ക്ക് മടങ്ങിയാല്‍ മതിയെന്നായി. സഹമുറിയമ്മാരായ ഭദ്രേണ്ണനും ഓമനക്കുട്ടനും ദീപുവും ഹരീഷും ഇനുസത്യനും അജിയും എല്ലാം ആകെ തൂങ്ങിപ്പിടിച്ചുതന്നെയായിരുന്നു നടന്നിരുന്നത്. ഇതില്‍ ഭദ്രേണ്ണന്‍ മാത്രമേ മുമ്പ് ഗള്‍ഫ് ജീവിതം നയിച്ചിട്ടുള്ളൂ..അതുകൊണ്ടുതന്നെ ആശാനു വലിയ ചാഞ്ചാട്ടമില്ലായിരുന്നു.ഓരോ ദിവസവും കണ്ണുകളില്‍ ഉറക്കത്തിന്റെ പടപുറപ്പാടുണ്ടാകുന്നതിനുമുമ്പായി മനസ്സില്‍ ഒരു നിമിഷം വീട്ടിന്റെ അവസ്ഥ തെളിയിച്ചു നിര്‍ത്തും. അമ്മയുടെ മുഖം തെളിയുമ്പോല്‍ എല്ലാ വിഷമങ്ങളും ചുരുട്ടിക്കൂട്ടി കച്ചറയിലെറിഞ്ഞിട്ട് തലവഴി പുതപ്പുമൂടിയുറങ്ങും..എല്ലാം മറന്നു നല്ല ഒരുദിവസം വരുമെന്നുള്ള പ്രതീക്ഷയോടെ ശാന്തമായുള്ളയുറക്കം...
ജീവിതത്തില്‍ പലതും പ്രതീക്ഷിക്കാത്തതാണല്ലോ നടക്കുന്നത്..അതേ എന്റെ ജീവിതം മുഴുവന്‍ മാറിമറിയുകയായിരുന്നു.ഞാനൊരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള മാറ്റം.പതിയെപ്പതിയെ എന്റെ സ്വപ്നങ്ങളില്‍ നിന്നും സങ്കടങ്ങളുടെ പ്രതിരൂപങ്ങള്‍ മായ്ഞ്ഞുതുടങ്ങി.എനിക്ക് മുന്നില്‍ വാതില്‍ മലര്‍ക്കെതുറന്ന്‍ കടന്നുവന്ന പ്രതീക്ഷാ നിര്‍ഭരമായ ഒരു നല്ല നാളെയുടെ ഭാഗഭാക്കായിക്കൊണ്ട് ഞാന്‍ അവിരാമമൊഴുകുവാന്‍ തുടങ്ങി.പ്രാര്‍ഥനകള്‍ മാത്രമായിരുന്നു മനസ്സില്‍..പ്രതീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്ത ദുരിതപൂര്‍ണ്ണജീവിതത്തില്‍ നിന്നും മെച്ചപ്പെട്ട സൌകര്യങ്ങളിലേയ്ക്കുള്ള കൂടുമാറ്റം.പഠിച്ചിട്ടില്ലാത്ത പലപല പുതിയകാര്യങ്ങളും ആവേശത്തോടെ ഹൃദിസ്ഥമാക്കിക്കൊണ്ടിരുന്നു.ജീവിതത്തില്‍ വസന്തത്തിന്റെ പൂക്കളം തീര്‍ക്കുകയാണ്..
എന്നിരുന്നാലും അപൂര്‍വ്വം ചില രാത്രികളില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ മനസ്സില്‍ നഷ്ടപ്പെടലുകളുടെ ഓര്‍മ്മപുതുക്കലുകള്‍ നടന്നുകൊണ്ടിരുന്നു.കൂട്ടുകാരോടൊത്ത് വിശാലമായ പാടവര്‍മ്പത്ത് വച്ച് രഹസ്യമായടിയ്ക്കുന്ന നാടനും പണകളില്‍ നിന്നുള്ള കരിക്കുമോഷണവും പിന്നെ അമ്പലത്തില്‍ തൊഴാന്‍ വരുന്ന സുന്ദരിമണികളുടെ കടാക്ഷമേള്‍ക്കുവാനായുള്ള കാത്തുനില്‍പ്പും ഉത്സവങ്ങളും കല്യാണങ്ങളും കരയോഗ മീറ്റിംഗുകളും സിനിമ കാണലുകളും ഓണവും വിഷുവും എല്ലാം എന്നാണിനി വീണ്ടുമുണ്ടാവുക.ഉത്സവങ്ങള്‍ സത്യത്തില്‍ എനിക്ക് ഭ്രാന്തായിരുന്നു.ഓര്‍മ്മവച്ച കാലം മുതലേ മുടക്കാത്ത മാറൂട് ക്ഷേത്രത്തിലെ ഉത്സവക്കാഴ്ചകള്‍, സുബ്രമണ്യസ്വാമിക്ഷേത്രത്തിലെ ഉത്സവവും കാവടിയും പിന്നെ മുള്ളിയങ്കാവ്,ഭജനമഠം,ശാര്‍ക്കര,മാടന്നട,തെക്കതില്‍ ഗണപതിക്ഷേത്രം,രാമരച്ചം വിള..അങ്ങിനെയെത്രയെത്ര അമ്പലങ്ങളിലെ ഉത്സവങ്ങള്‍... .....
ലീവിനു നാട്ടില്‍ പോകുമ്പോള്‍ എന്തായാലും ഏതെങ്കിലും ഒരമ്പലത്തിലെയെങ്കിലും ഉത്സവത്തിനു കൂടുന്ന തരത്തിലാവണമെന്ന്‍ മനസ്സില്‍ നിശ്ചയിച്ചുറപ്പിച്ചു.മൂന്നുകൊല്ലം കഴിഞ്ഞശേഷമായിരുന്നു നാട്ടിലേയ്ക്കുള്ള ആദ്യ മടക്കം.എന്റെ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഉത്സവസീസണിലായിരുന്നില്ല നാട്ടില്‍ പോകാനായത്.സത്യത്തില്‍ ഫെബ്രുവരി മാര്‍ച്ച് മാസത്തില്‍ ലീവിനായി ശ്രമിച്ചതാണ്.പക്ഷേ കമ്പനിയില്‍ നിന്നും ആ സമയത്ത് പോകാന്‍ പറ്റിയില്ല.പിന്നെ ഒക്ടോബര്‍ മാസത്തിലായിരുന്നു യാത്രയായത്. ആ സമയം ഏത് അമ്പലത്തിലാണുത്സവമുള്ളത്..പിന്നെ ശബരിമലയില്‍ ഒന്നു പോയി സകല പാപങ്ങളും തീര്‍ക്കണേയെന്നു ഹരിഹരസുതനോട് ആത്മാര്‍ത്ഥമായിത്തന്നെ പ്രാര്‍ത്ഥിച്ചു...
ഇതിനിടയില്‍ എന്റെ ജീവിതത്തിന്റെ ഷെയര്‍ ഹോള്‍ഡറായി ഒരു ലലനാമണി കടന്നുവന്നിരുന്നു..തോന്നക്കല്‍ പഞ്ചായത്തിലെ ഒരംഗം.എന്റെ പിതാശ്രീയുടെ സഹോദരിയുടെ മകളായിരുന്നു പ്രസ്തുത നാരി.അതായത് എന്റെ മുറപ്പെണ്ണ്‍ തന്നെ.വിവാഹമൊക്കെക്കഴിഞ്ഞ് ഒരുമാസം നാട്ടില്‍ നിന്നു. ദിവസങ്ങള്‍ കടന്നുപോകവേ എന്റെ ഉറക്കത്തില്‍ ദുബായ് തെളിഞ്ഞുതെളിഞ്ഞുവരുവാന്‍ തുടങ്ങി.അതെ എന്നെ മാടിവിളിക്കുകയാണ്..ഏലാപ്പുറത്തിനോടും സകലമാന ഉരുപ്പടികളോടും സലാം പറഞ്ഞ് എത്രയും പെട്ടന്ന്‍ അവിടേയ്ക്കെത്തുവാന്‍ എന്റെ മനം വെമ്പല്‍ കൊള്ളുവാന്‍ തുടങ്ങി..എന്തായാലും ഉത്സവങ്ങളൊന്നും കാണാന്‍ പറ്റിയില്ല എന്റെ സ്വന്തം കല്യാണമല്ലാതെ മറ്റൊരു കല്യാണത്തിനും ദൈവം സഹായിച്ച് പങ്കെടുക്കുവാനും കഴിഞ്ഞില്ല. കരയോഗത്തിന്റെ ഒരു മീറ്റിംഗില്‍ കൂടി..കെളവമ്മരുടെ ബഹളത്തിനു കാതോര്‍ക്കാതെ ഇടയ്ക്കിറങ്ങിപ്പോന്നു.മരണാനന്തര ചടങ്ങുകളും തഥൈവ..കരിക്കടപ്പും വയലിന്റെ മധ്യത്തിലിരുന്നുള്ള നാടനടിയുമൊന്നും നടന്നില്ല.പത്തും പതിനാലും വയസ്സായ പിള്ളാര്‍ വരെ അടിച്ചുകിറുങ്ങിയാടിയാടിവന്ന്‍ അണ്ണാ പാര്‍ട്ടി ഇതേവരെ നടത്തിയില്ല എന്നോര്‍മ്മിപ്പിക്കുമ്പോള്‍ എത്രയും പെട്ടന്ന്‍ വിമാനം കയറാന്‍ എന്റെ കൈകാലുകള്‍ കൊതിച്ചു.
ദുബായില്‍ തിരിച്ചു കാലുകുത്തിയപ്പോഴാണ് മനസ്സൊന്നു ശാന്തമായത്.ആരുടെ പ്രാര്‍ഥനയാലാണോ ആവോ കുറച്ചുകൂടി നല്ല ജോലിയും നല്ല ശമ്പളവും സ്വയം തേടിവന്നു..ഹെഡ്ഡോഫീസിലേയ്ക്ക് മാറ്റവും.ബൂലോകമെന്ന വിശാലലോകത്തേയ്ക്കുള്ള എന്‍ട്രി.ജി മെയില്‍..യാഹൂ. ബ്ലോഗുകള്‍..ഫേസ്ബുക്ക്..എനിക്കൊന്നുമറിയില്ല ദൈവമേ..ഞാന്‍ തികഞ്ഞൊരഹങ്കാരിയായിമാറുകയായിരുന്നു.ചുമ്മാതില്ലത്ത നുണകളും പുളുകളുമൊക്കെ ചവറുകണക്കെഴുതി ലോകവായനയ്ക്കായി സമര്‍പ്പിച്ചു. നല്ല കുറച്ച് കൂട്ടുകാരേം സമ്പാദിച്ചു.ജീവിതമങ്ങിനെയര്‍മ്മാദിച്ചടിച്ചുപൊളിച്ച് പോകവേ വീണ്ടും ഒരവധിക്കാലം കടന്നുവരുന്നു.ഇതിനിടയ്ക്ക് ഒരു തവണ നാട്ടില്‍ പോയി.ഒരോണക്കാലത്ത്..വിവാഹം കഴിഞ്ഞുള്ള ആദ്യയാത്ര..അതില്‍ നിന്നും ഒരു കാര്യം പഠിച്ചു. ഒരു കാരണവശാലും ആഘോഷനാളുകളില്‍ അവധിക്കായി നാട്ടില്‍ പോകരുത്.പോകുവാണെങ്കില്‍ നല്ല ദമ്പിടി കയ്യില്‍ കരുതണം..ഇല്ലേല്‍ വിവരമറിയും..പറഞ്ഞുവന്നതെന്താന്നു വച്ചാല്‍ അവധിക്കാലം..
ഈ അവധിയ്ക്ക് എന്തായാലും ഒരുത്സവം കണ്ട് നിര്‍വൃതിയടഞ്ഞിട്ടേ മറ്റെന്തുമുള്ളൂ..മാറുവീട് ശിവക്ഷേത്രത്തില്‍ ശിവരാത്രിക്കാണുത്സവം.ശ്രീമതിയുടെ നാട്ടിലെ ഇടയാവണത്ത് ക്ഷേത്രത്തിലും അതിനടുത്തായിട്ടാണുത്സവം. അപ്പോള്‍ രണ്ടിടത്തേയും ഉത്സവം കണ്ടു കൊതിതീര്‍ക്കാം.ലീവ് ആപ്ലിക്കേഷന്‍ കൊടുക്കുന്നതിനുമുമ്പേ ഭാര്യയെ വിളിച്ചു.
"പ്രീയേ..ഞാന്‍ ലീവിനു വരുന്ന കാര്യം പറഞ്ഞായിരുന്നല്ലോ.മുമ്പ് പറഞ്ഞിരുന്നതുപോലെ ഉത്സവം കണക്കാക്കിയാണു വരുന്നത്. ഇടയാണത്ത് എന്നാണ് ഉത്സവം"
"ചേട്ടാ മാര്‍ച്ചിലാണുത്സവം"
ഭാര്യ കാതരയായി മൊഴിഞ്ഞു.
"കൃത്യദിവസമെന്നാനെന്ന്‍ നീയൊന്ന്‍ അമ്മയോട് ചോദിച്ച് പറയണം"
എന്റെ പറച്ചില്‍ കേട്ട വാമഭാഗം തറപ്പിച്ചുപറഞ്ഞു ശിവരാത്രിക്ക് തന്നെയാണുത്സവം.പത്തിരുപത്തിരണ്ട് വര്‍ഷമായി മുടങ്ങാതെ ശിവരാത്രിയ്ക്ക് അവള്‍ കാണുന്നതല്ലേ.തെറ്റില്ല.മാര്‍ച്ച് ഏഴിനാത്രേ ശിവരാത്രി.
എനിക്കും സമാധാനമായി.മാര്‍ച്ച് അഞ്ചിന് പോകുന്ന തരത്തില്‍ ലീവിനപേക്ഷിക്കാം.അപ്പോഴാകുമ്പോള്‍ കയ്യിലും വല്ലതും കാണും.ഡിസംബറില്‍ തന്നെ ലീവിനപേക്ഷിച്ചു.ഓഫീസിലാളില്ല.മാര്‍ച്ചില്‍ പോകാന്‍ പറ്റില്ല എന്നൊക്കെപ്പറഞ്ഞ് എന്നെ നിരാശനാക്കാന്‍ ശ്രമിച്ച ബോസിന്റെ കയ്യും കാലുമൊക്കെപ്പിടിച്ച് ലീവ് ഒരു വിധത്തില്‍ തരപ്പെടുത്തിയെടുത്തു.ടിക്കറ്റെല്ലാം ബുക്ക് ചെയ്തു.ചെറിയ രീതിയില്‍ ഷോപ്പിംഗും തുടങ്ങി.
രണ്ടാഴ്ച മുന്നേ ഒരു പകല്‍...ഓഫീസിലെ തിരക്കില്‍ പൂണ്ടിരിക്കവേ മൊബൈല്‍ ചിലയ്ക്കുന്നു.ഭാര്യയാണ്.
എന്നെ ചീത്തവിളിക്കരുതേ എന്ന മുഖവുരകേട്ട് ഞാന്‍ സംശയാലുവായ്.എന്താണിവളിപ്പോഴൊപ്പിച്ചത്.
"ഇല്ല മോളേ ധൈര്യമായിപ്പറഞ്ഞോ എന്താ കാര്യം"
"ചേട്ടനു ലീവ് മാറ്റുവാന്‍ പറ്റുമോ"
"ങ്..ഹേ..എന്താ എന്തുപറ്റി..ഞാന്‍ ആകാംഷാഭരിതനായി"
"അത് ചേട്ടാ ഉത്സവം ശിവരാത്രിക്ക് തന്നെ. പക്ഷേ മാര്‍ച്ച് 7 നല്ല. ഇക്കൊല്ലം ഫെബ്രുവരിയിലാണുത്സവം.ഞാന്‍ നോക്കിപ്പറഞ്ഞ കലണ്ടര്‍ പഴയവര്‍ഷത്തെയായിരുന്നു"
പണ്ട് രാമൂന്റെ കാലത്തെ ഏതോ കലണ്ടറില്‍ നോക്കി ഈ വര്‍ഷത്തെ ശിവരാത്രി ഇന്നദിവസമാണെന്ന്‍ പറഞ്ഞുതന്ന എന്റെ പ്രീയപത്നിയെ എന്തുചെയ്യണമെന്നാലോചിച്ച് ഞാന്‍ തലപുകച്ചിരിക്കുമ്പോള്‍ അവള്‍ ഫോണിലൂടെ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു...
വാല്‍: ചുരുക്കിപ്പറഞ്ഞാല്‍ ഇക്കൊല്ലവും എന്റെ ഉത്സവക്കാഴ്ച ഗോപിയായെന്നര്‍ഥം.മാര്‍ച്ചിലെ കൊടും ചൂടില്‍ ഞാനിനി അവിടെപ്പോയെന്നാ ചെയ്യാനാ.ലീവ് മാറ്റി. മെയ് മാസത്തില്‍ പോകാമെന്ന്‍ കരുതുന്നു. ബുക്ക് ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത വകയില്‍ കൊറച്ച് പൈസ നമ്മുടെ ശമ്പളത്തീന്നു കട്ടുചെയ്യുമെന്ന മെയില്‍ ഞാന്‍ നോക്കിക്കൊണ്ടിരിക്കുവാണ്.
എല്ലാവരും പ്രാര്‍ത്ഥിക്കണം. ഏതേലുമമ്പലത്തില്‍ നടക്കാതെപോയ ഉത്സവം മേയ് മാസത്തില്‍ നടക്കണേയെന്ന്‍.സംഭവ്യമല്ലെങ്കിലും ചിലപ്പോള്‍ ബിരിയാണി കൊടുത്താലോ..
സ്നേഹത്തോടെ
ശ്രീക്കുട്ടന്‍..
രാത്രിയില്‍ അക്കോമഡേഷനില്‍ എന്റെ ബെഡ്ഡില്‍ കിടക്കവേ എന്തുകൊണ്ടോ ഉറക്കം എന്നെ അനുഗ്രഹിച്ചു.ഭാഗ്യം എല്ലാം മറന്നുറങ്ങി..ആറേഴുദിവസം കഴിഞ്ഞാണ് ജോലിയ്ക്ക് കയറിയത്.ഈ ദിവസങ്ങളിലെല്ലാം എന്തുകൊണ്ടോ പ്രത്യേകിച്ച് മനസ്സിനൊരസ്വസ്ഥതയുമുണ്ടായിരുന്നില്ല.എന്നെപ്പോലെതന്നെ പ്രതീക്ഷകളുടെ കൂമ്പാരവും പേറിവന്നിരിക്കുന്ന പത്തുപതിനെട്ട് പേര്‍..അവരോടൊത്തുള്ള വര്‍ത്തമാനവും മറ്റുമൊക്കെയായി ദിനങ്ങള്‍ നിയന്ത്രണമില്ലാതെ കടന്നുപൊയ്ക്കൊണ്ടിരുന്നു.ആദ്യമായി ജോലി കഴിഞ്ഞ് മടങ്ങിവന്ന ദിവസം എങ്ങിനെ മറക്കാനാണ്.അന്നു രാത്രി ഒരുപോളക്കണ്ണടച്ചിട്ടില്ല.ശബ്ദം പുറത്തുവരാതെ മറ്റാരും കേള്‍ക്കാതെ കണ്ണുനീരൊട്ടുമൊഴുകാതെ ആര്‍ത്തലച്ചു കരഞ്ഞു.ഞാന്‍ മാത്രമായിരുന്നില്ല..ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ അമ്മയും അനുജത്തിയും അവളുടെ കുട്ടികളും പാടവും മാറൂടമ്പലവും ബാബുവണ്ണന്റെ ചായക്കടയും എന്തിനു ഏലാപ്പുറത്തെ ഓരോ മുഖവും മാറിമാറി മനസ്സില്‍ തെളിഞ്ഞുകൊണ്ടിരുന്നു.
ദിവസങ്ങള്‍ കടന്നുപോകവേ എങ്ങിനെയെങ്കിലും നാട്ടിലേയ്ക്ക് മടങ്ങിയാല്‍ മതിയെന്നായി. സഹമുറിയമ്മാരായ ഭദ്രേണ്ണനും ഓമനക്കുട്ടനും ദീപുവും ഹരീഷും ഇനുസത്യനും അജിയും എല്ലാം ആകെ തൂങ്ങിപ്പിടിച്ചുതന്നെയായിരുന്നു നടന്നിരുന്നത്. ഇതില്‍ ഭദ്രേണ്ണന്‍ മാത്രമേ മുമ്പ് ഗള്‍ഫ് ജീവിതം നയിച്ചിട്ടുള്ളൂ..അതുകൊണ്ടുതന്നെ ആശാനു വലിയ ചാഞ്ചാട്ടമില്ലായിരുന്നു.ഓരോ ദിവസവും കണ്ണുകളില്‍ ഉറക്കത്തിന്റെ പടപുറപ്പാടുണ്ടാകുന്നതിനുമുമ്പായി മനസ്സില്‍ ഒരു നിമിഷം വീട്ടിന്റെ അവസ്ഥ തെളിയിച്ചു നിര്‍ത്തും. അമ്മയുടെ മുഖം തെളിയുമ്പോല്‍ എല്ലാ വിഷമങ്ങളും ചുരുട്ടിക്കൂട്ടി കച്ചറയിലെറിഞ്ഞിട്ട് തലവഴി പുതപ്പുമൂടിയുറങ്ങും..എല്ലാം മറന്നു നല്ല ഒരുദിവസം വരുമെന്നുള്ള പ്രതീക്ഷയോടെ ശാന്തമായുള്ളയുറക്കം...
ജീവിതത്തില്‍ പലതും പ്രതീക്ഷിക്കാത്തതാണല്ലോ നടക്കുന്നത്..അതേ എന്റെ ജീവിതം മുഴുവന്‍ മാറിമറിയുകയായിരുന്നു.ഞാനൊരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള മാറ്റം.പതിയെപ്പതിയെ എന്റെ സ്വപ്നങ്ങളില്‍ നിന്നും സങ്കടങ്ങളുടെ പ്രതിരൂപങ്ങള്‍ മായ്ഞ്ഞുതുടങ്ങി.എനിക്ക് മുന്നില്‍ വാതില്‍ മലര്‍ക്കെതുറന്ന്‍ കടന്നുവന്ന പ്രതീക്ഷാ നിര്‍ഭരമായ ഒരു നല്ല നാളെയുടെ ഭാഗഭാക്കായിക്കൊണ്ട് ഞാന്‍ അവിരാമമൊഴുകുവാന്‍ തുടങ്ങി.പ്രാര്‍ഥനകള്‍ മാത്രമായിരുന്നു മനസ്സില്‍..പ്രതീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്ത ദുരിതപൂര്‍ണ്ണജീവിതത്തില്‍ നിന്നും മെച്ചപ്പെട്ട സൌകര്യങ്ങളിലേയ്ക്കുള്ള കൂടുമാറ്റം.പഠിച്ചിട്ടില്ലാത്ത പലപല പുതിയകാര്യങ്ങളും ആവേശത്തോടെ ഹൃദിസ്ഥമാക്കിക്കൊണ്ടിരുന്നു.ജീവിതത്തില്‍ വസന്തത്തിന്റെ പൂക്കളം തീര്‍ക്കുകയാണ്..
എന്നിരുന്നാലും അപൂര്‍വ്വം ചില രാത്രികളില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ മനസ്സില്‍ നഷ്ടപ്പെടലുകളുടെ ഓര്‍മ്മപുതുക്കലുകള്‍ നടന്നുകൊണ്ടിരുന്നു.കൂട്ടുകാരോടൊത്ത് വിശാലമായ പാടവര്‍മ്പത്ത് വച്ച് രഹസ്യമായടിയ്ക്കുന്ന നാടനും പണകളില്‍ നിന്നുള്ള കരിക്കുമോഷണവും പിന്നെ അമ്പലത്തില്‍ തൊഴാന്‍ വരുന്ന സുന്ദരിമണികളുടെ കടാക്ഷമേള്‍ക്കുവാനായുള്ള കാത്തുനില്‍പ്പും ഉത്സവങ്ങളും കല്യാണങ്ങളും കരയോഗ മീറ്റിംഗുകളും സിനിമ കാണലുകളും ഓണവും വിഷുവും എല്ലാം എന്നാണിനി വീണ്ടുമുണ്ടാവുക.ഉത്സവങ്ങള്‍ സത്യത്തില്‍ എനിക്ക് ഭ്രാന്തായിരുന്നു.ഓര്‍മ്മവച്ച കാലം മുതലേ മുടക്കാത്ത മാറൂട് ക്ഷേത്രത്തിലെ ഉത്സവക്കാഴ്ചകള്‍, സുബ്രമണ്യസ്വാമിക്ഷേത്രത്തിലെ ഉത്സവവും കാവടിയും പിന്നെ മുള്ളിയങ്കാവ്,ഭജനമഠം,ശാര്‍ക്കര,മാടന്നട,തെക്കതില്‍ ഗണപതിക്ഷേത്രം,രാമരച്ചം വിള..അങ്ങിനെയെത്രയെത്ര അമ്പലങ്ങളിലെ ഉത്സവങ്ങള്‍... .....
ലീവിനു നാട്ടില്‍ പോകുമ്പോള്‍ എന്തായാലും ഏതെങ്കിലും ഒരമ്പലത്തിലെയെങ്കിലും ഉത്സവത്തിനു കൂടുന്ന തരത്തിലാവണമെന്ന്‍ മനസ്സില്‍ നിശ്ചയിച്ചുറപ്പിച്ചു.മൂന്നുകൊല്ലം കഴിഞ്ഞശേഷമായിരുന്നു നാട്ടിലേയ്ക്കുള്ള ആദ്യ മടക്കം.എന്റെ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഉത്സവസീസണിലായിരുന്നില്ല നാട്ടില്‍ പോകാനായത്.സത്യത്തില്‍ ഫെബ്രുവരി മാര്‍ച്ച് മാസത്തില്‍ ലീവിനായി ശ്രമിച്ചതാണ്.പക്ഷേ കമ്പനിയില്‍ നിന്നും ആ സമയത്ത് പോകാന്‍ പറ്റിയില്ല.പിന്നെ ഒക്ടോബര്‍ മാസത്തിലായിരുന്നു യാത്രയായത്. ആ സമയം ഏത് അമ്പലത്തിലാണുത്സവമുള്ളത്..പിന്നെ ശബരിമലയില്‍ ഒന്നു പോയി സകല പാപങ്ങളും തീര്‍ക്കണേയെന്നു ഹരിഹരസുതനോട് ആത്മാര്‍ത്ഥമായിത്തന്നെ പ്രാര്‍ത്ഥിച്ചു...
ഇതിനിടയില്‍ എന്റെ ജീവിതത്തിന്റെ ഷെയര്‍ ഹോള്‍ഡറായി ഒരു ലലനാമണി കടന്നുവന്നിരുന്നു..തോന്നക്കല്‍ പഞ്ചായത്തിലെ ഒരംഗം.എന്റെ പിതാശ്രീയുടെ സഹോദരിയുടെ മകളായിരുന്നു പ്രസ്തുത നാരി.അതായത് എന്റെ മുറപ്പെണ്ണ്‍ തന്നെ.വിവാഹമൊക്കെക്കഴിഞ്ഞ് ഒരുമാസം നാട്ടില്‍ നിന്നു. ദിവസങ്ങള്‍ കടന്നുപോകവേ എന്റെ ഉറക്കത്തില്‍ ദുബായ് തെളിഞ്ഞുതെളിഞ്ഞുവരുവാന്‍ തുടങ്ങി.അതെ എന്നെ മാടിവിളിക്കുകയാണ്..ഏലാപ്പുറത്തിനോടും സകലമാന ഉരുപ്പടികളോടും സലാം പറഞ്ഞ് എത്രയും പെട്ടന്ന്‍ അവിടേയ്ക്കെത്തുവാന്‍ എന്റെ മനം വെമ്പല്‍ കൊള്ളുവാന്‍ തുടങ്ങി..എന്തായാലും ഉത്സവങ്ങളൊന്നും കാണാന്‍ പറ്റിയില്ല എന്റെ സ്വന്തം കല്യാണമല്ലാതെ മറ്റൊരു കല്യാണത്തിനും ദൈവം സഹായിച്ച് പങ്കെടുക്കുവാനും കഴിഞ്ഞില്ല. കരയോഗത്തിന്റെ ഒരു മീറ്റിംഗില്‍ കൂടി..കെളവമ്മരുടെ ബഹളത്തിനു കാതോര്‍ക്കാതെ ഇടയ്ക്കിറങ്ങിപ്പോന്നു.മരണാനന്തര ചടങ്ങുകളും തഥൈവ..കരിക്കടപ്പും വയലിന്റെ മധ്യത്തിലിരുന്നുള്ള നാടനടിയുമൊന്നും നടന്നില്ല.പത്തും പതിനാലും വയസ്സായ പിള്ളാര്‍ വരെ അടിച്ചുകിറുങ്ങിയാടിയാടിവന്ന്‍ അണ്ണാ പാര്‍ട്ടി ഇതേവരെ നടത്തിയില്ല എന്നോര്‍മ്മിപ്പിക്കുമ്പോള്‍ എത്രയും പെട്ടന്ന്‍ വിമാനം കയറാന്‍ എന്റെ കൈകാലുകള്‍ കൊതിച്ചു.
ദുബായില്‍ തിരിച്ചു കാലുകുത്തിയപ്പോഴാണ് മനസ്സൊന്നു ശാന്തമായത്.ആരുടെ പ്രാര്‍ഥനയാലാണോ ആവോ കുറച്ചുകൂടി നല്ല ജോലിയും നല്ല ശമ്പളവും സ്വയം തേടിവന്നു..ഹെഡ്ഡോഫീസിലേയ്ക്ക് മാറ്റവും.ബൂലോകമെന്ന വിശാലലോകത്തേയ്ക്കുള്ള എന്‍ട്രി.ജി മെയില്‍..യാഹൂ. ബ്ലോഗുകള്‍..ഫേസ്ബുക്ക്..എനിക്കൊന്നുമറിയില്ല ദൈവമേ..ഞാന്‍ തികഞ്ഞൊരഹങ്കാരിയായിമാറുകയായിരുന്നു.ചുമ്മാതില്ലത്ത നുണകളും പുളുകളുമൊക്കെ ചവറുകണക്കെഴുതി ലോകവായനയ്ക്കായി സമര്‍പ്പിച്ചു. നല്ല കുറച്ച് കൂട്ടുകാരേം സമ്പാദിച്ചു.ജീവിതമങ്ങിനെയര്‍മ്മാദിച്ചടിച്ചുപൊളിച്ച് പോകവേ വീണ്ടും ഒരവധിക്കാലം കടന്നുവരുന്നു.ഇതിനിടയ്ക്ക് ഒരു തവണ നാട്ടില്‍ പോയി.ഒരോണക്കാലത്ത്..വിവാഹം കഴിഞ്ഞുള്ള ആദ്യയാത്ര..അതില്‍ നിന്നും ഒരു കാര്യം പഠിച്ചു. ഒരു കാരണവശാലും ആഘോഷനാളുകളില്‍ അവധിക്കായി നാട്ടില്‍ പോകരുത്.പോകുവാണെങ്കില്‍ നല്ല ദമ്പിടി കയ്യില്‍ കരുതണം..ഇല്ലേല്‍ വിവരമറിയും..പറഞ്ഞുവന്നതെന്താന്നു വച്ചാല്‍ അവധിക്കാലം..
ഈ അവധിയ്ക്ക് എന്തായാലും ഒരുത്സവം കണ്ട് നിര്‍വൃതിയടഞ്ഞിട്ടേ മറ്റെന്തുമുള്ളൂ..മാറുവീട് ശിവക്ഷേത്രത്തില്‍ ശിവരാത്രിക്കാണുത്സവം.ശ്രീമതിയുടെ നാട്ടിലെ ഇടയാവണത്ത് ക്ഷേത്രത്തിലും അതിനടുത്തായിട്ടാണുത്സവം. അപ്പോള്‍ രണ്ടിടത്തേയും ഉത്സവം കണ്ടു കൊതിതീര്‍ക്കാം.ലീവ് ആപ്ലിക്കേഷന്‍ കൊടുക്കുന്നതിനുമുമ്പേ ഭാര്യയെ വിളിച്ചു.
"പ്രീയേ..ഞാന്‍ ലീവിനു വരുന്ന കാര്യം പറഞ്ഞായിരുന്നല്ലോ.മുമ്പ് പറഞ്ഞിരുന്നതുപോലെ ഉത്സവം കണക്കാക്കിയാണു വരുന്നത്. ഇടയാണത്ത് എന്നാണ് ഉത്സവം"
"ചേട്ടാ മാര്‍ച്ചിലാണുത്സവം"
ഭാര്യ കാതരയായി മൊഴിഞ്ഞു.
"കൃത്യദിവസമെന്നാനെന്ന്‍ നീയൊന്ന്‍ അമ്മയോട് ചോദിച്ച് പറയണം"
എന്റെ പറച്ചില്‍ കേട്ട വാമഭാഗം തറപ്പിച്ചുപറഞ്ഞു ശിവരാത്രിക്ക് തന്നെയാണുത്സവം.പത്തിരുപത്തിരണ്ട് വര്‍ഷമായി മുടങ്ങാതെ ശിവരാത്രിയ്ക്ക് അവള്‍ കാണുന്നതല്ലേ.തെറ്റില്ല.മാര്‍ച്ച് ഏഴിനാത്രേ ശിവരാത്രി.
എനിക്കും സമാധാനമായി.മാര്‍ച്ച് അഞ്ചിന് പോകുന്ന തരത്തില്‍ ലീവിനപേക്ഷിക്കാം.അപ്പോഴാകുമ്പോള്‍ കയ്യിലും വല്ലതും കാണും.ഡിസംബറില്‍ തന്നെ ലീവിനപേക്ഷിച്ചു.ഓഫീസിലാളില്ല.മാര്‍ച്ചില്‍ പോകാന്‍ പറ്റില്ല എന്നൊക്കെപ്പറഞ്ഞ് എന്നെ നിരാശനാക്കാന്‍ ശ്രമിച്ച ബോസിന്റെ കയ്യും കാലുമൊക്കെപ്പിടിച്ച് ലീവ് ഒരു വിധത്തില്‍ തരപ്പെടുത്തിയെടുത്തു.ടിക്കറ്റെല്ലാം ബുക്ക് ചെയ്തു.ചെറിയ രീതിയില്‍ ഷോപ്പിംഗും തുടങ്ങി.
രണ്ടാഴ്ച മുന്നേ ഒരു പകല്‍...ഓഫീസിലെ തിരക്കില്‍ പൂണ്ടിരിക്കവേ മൊബൈല്‍ ചിലയ്ക്കുന്നു.ഭാര്യയാണ്.
എന്നെ ചീത്തവിളിക്കരുതേ എന്ന മുഖവുരകേട്ട് ഞാന്‍ സംശയാലുവായ്.എന്താണിവളിപ്പോഴൊപ്പിച്ചത്.
"ഇല്ല മോളേ ധൈര്യമായിപ്പറഞ്ഞോ എന്താ കാര്യം"
"ചേട്ടനു ലീവ് മാറ്റുവാന്‍ പറ്റുമോ"
"ങ്..ഹേ..എന്താ എന്തുപറ്റി..ഞാന്‍ ആകാംഷാഭരിതനായി"
"അത് ചേട്ടാ ഉത്സവം ശിവരാത്രിക്ക് തന്നെ. പക്ഷേ മാര്‍ച്ച് 7 നല്ല. ഇക്കൊല്ലം ഫെബ്രുവരിയിലാണുത്സവം.ഞാന്‍ നോക്കിപ്പറഞ്ഞ കലണ്ടര്‍ പഴയവര്‍ഷത്തെയായിരുന്നു"
പണ്ട് രാമൂന്റെ കാലത്തെ ഏതോ കലണ്ടറില്‍ നോക്കി ഈ വര്‍ഷത്തെ ശിവരാത്രി ഇന്നദിവസമാണെന്ന്‍ പറഞ്ഞുതന്ന എന്റെ പ്രീയപത്നിയെ എന്തുചെയ്യണമെന്നാലോചിച്ച് ഞാന്‍ തലപുകച്ചിരിക്കുമ്പോള്‍ അവള്‍ ഫോണിലൂടെ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു...
വാല്‍: ചുരുക്കിപ്പറഞ്ഞാല്‍ ഇക്കൊല്ലവും എന്റെ ഉത്സവക്കാഴ്ച ഗോപിയായെന്നര്‍ഥം.മാര്‍ച്ചിലെ കൊടും ചൂടില്‍ ഞാനിനി അവിടെപ്പോയെന്നാ ചെയ്യാനാ.ലീവ് മാറ്റി. മെയ് മാസത്തില്‍ പോകാമെന്ന്‍ കരുതുന്നു. ബുക്ക് ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത വകയില്‍ കൊറച്ച് പൈസ നമ്മുടെ ശമ്പളത്തീന്നു കട്ടുചെയ്യുമെന്ന മെയില്‍ ഞാന്‍ നോക്കിക്കൊണ്ടിരിക്കുവാണ്.
എല്ലാവരും പ്രാര്‍ത്ഥിക്കണം. ഏതേലുമമ്പലത്തില്‍ നടക്കാതെപോയ ഉത്സവം മേയ് മാസത്തില്‍ നടക്കണേയെന്ന്‍.സംഭവ്യമല്ലെങ്കിലും ചിലപ്പോള്‍ ബിരിയാണി കൊടുത്താലോ..
സ്നേഹത്തോടെ
ശ്രീക്കുട്ടന്‍..
Saturday, February 4, 2012
മീശക്കുറുപ്പിന്റെ വിളയാട്ടങ്ങള്‍
"ഏതു കഴ്വര്‍ട മോനാടാ കട തുറന്നു വച്ചിരിക്കുന്നത്."
ബസ്സില്‍ നിന്നും ഇറങ്ങിയപാടേ അഴിഞ്ഞമുണ്ട് കൈയ്യില്‍പിടിച്ചു കൊണ്ട് ഒരലര്‍ച്ചയായിരുന്നു മീശക്കുറുപ്പ്.
ഏലാപ്പുറത്തെ പ്രധാനകുടിയനും പേരിനു ഒരു ചെറിയ ഗുണ്ടയുമാണ് കുറുപ്പ്.വയസ്സു 45 ആയി.അഞ്ചരയടിപൊക്കം, കൊമ്പന്‍ മീശ,സദാ ചുവന്നുകലങ്ങിക്കിടക്കുന്ന കണ്ണുകള്‍,നെറ്റിയില്‍ ഒരു മുറിവിന്റെ പാട്,ശരീരം മാത്രം പെന്‍സില്‍ കനത്തിലും.അതാണു കുറുപ്പ്.വടിവേലുവിന്റെ ചിലസിനിമകളിലെ മീശപോലെ ഫിറ്റു ചെയ്തിരിക്കുന്ന മീശ ആശാന്റെ ഒരു സ്വകാര്യ അഹങ്കാരമാണ്. അതിന്റെ ബെയ്സിലാണു മീശക്കുറുപ്പ് എന്ന പേരു തന്നെ വന്നത്. എന്തു ചെയ്യാന്‍ തുടങ്ങുമ്പോഴും ആശാന്‍ മീശയിലൊന്നു തലോടും.നെറ്റിയിലെ പാട് പണ്ടൊരു ഗുണ്ടയുമായി ഏറ്റുമുട്ടിയപ്പോള്‍ പറ്റിയതാണെന്നാനു കുറുപ്പണ്ണന്‍ ഇടക്കിടെ പറയുമെങ്കിലും ശാന്തേടത്തി തവികൊണ്ട് വീക്കിയപ്പോള്‍ സംഭവിച്ചതാണാ മുറിവെന്നു ചില അസൂയാലുക്കള്‍ പറയുന്നുണ്ട്.ആരും തന്നെ ഒന്നും ചെയ്യാന്‍ ധൈര്യപ്പെടില്ലെന്നു കുറുപ്പിനു നന്നായറിയാം.കാരണം ഒറ്റ അടിക്കു തന്നെ ചിലപ്പോള്‍ ജീവന്‍ പോകും.കൊലപാതകത്തിനു സമാധാനം പറയണ്ടേ.അതുകൊണ്ട് തന്നെ ആരൊടും കേറി മുട്ടുന്നതില്‍ ആശാനു ഒരു മടിയുമില്ല. നാട്ടിലുള്ള മുഴുവന്‍ ആളുകളും തന്നെ അനുസരിച്ചുകൊള്ളണമെന്നതാണു കുറുപ്പിന്റെ കല്‍പ്പന.പുള്ളിക്കാരനു ഭൂമിമലയാളത്തില്‍ ഭയമുള്ളതു സ്വന്തം കെട്ടിയവളെ മാത്രമാണു. ശാന്തേടത്തി ഒന്നു തറപ്പിച്ചുനോക്കിയാല്‍ മീശ ഒരു എലിയായി മാറും.
മിക്ക ദിവസവും അല്‍പ്പം നാടനടിച്ചിട്ട് കുറുപ്പ് ജംഗ്ഷനില്‍ എല്ലാപേരെയും ഒന്നു ഭരിക്കാറുണ്ട്.പ്രധാനമായും ചായക്കട നടത്തുന്ന അമ്മിണിയേടത്തിയേയും ബാര്‍ബര്‍ സുശീലനെയും ശരിക്കു ചീത്ത വിളിക്കും.കടത്തിനു ചായ തരാന്‍ ഇനി പറ്റത്തില്ലെന്നു അമ്മിണിയേടത്തി തറപ്പിച്ചുപറഞ്ഞതോടെയാണു അവര്‍ കുറുപ്പിന്റെ ഹിറ്റ്ലിസ്റ്റില്‍ പെട്ടത്.ഒരിക്കല്‍ ഷേവുചെയ്തുകൊണ്ടിരുന്നപ്പോള്‍ കൊമ്പന്മീശയുടെ അറ്റം പോയെന്നും പറഞ്ഞ് സുശീലന്റെ സാധനങ്ങളെല്ലാം കുറുപ്പ് തവിടുപൊടിയാക്കി. അന്നു രാത്രി ഇരുട്ടത്ത് ആരോ മീശയുടെ ഒരു കൈ അടിച്ചൊടിച്ചു.അതു ചെയ്യിപ്പിച്ചത് സുശീലനാണെന്നു തറപ്പിച്ചു വിശ്വസിക്കുന്നതുകൊണ്ടാണ് കുറുപ്പ് സുശീലനെ വെറുതെ വിടാത്തത്.ഭരണം അസഹനീയമാവുമ്പോള്‍ ആരെങ്കിലും ശാന്തേടത്തിയെ വിവരമറിയിക്കും. ചേടത്തിയുടെ നിഴല്‍ ദൂരെ കാണുമ്പോഴെ മീശച്ചേട്ടന്‍ മറുവഴിയിലൂടെ അപ്രത്യക്ഷനായിരിക്കും.
നാട്ടിലെ അടയ്ക്ക,കപ്പ,കുരുമുളകു,മാങ്ങ ചക്ക എന്നുവേണ്ട എന്തു സാധനവും വാങ്ങി കുറുപ്പ് മറുകച്ചവടം ചെയ്തിരിക്കും.ആശാന്റെ പാര്‍ട്ട്ണര്‍ ഒരാളുണ്ട്.സുഗതന്‍. .ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ടെന്നപോലെ ആശാനൊത്ത ശിക്ഷ്യന്‍. ഇടയ്ക്കിടയ്ക്ക് രണ്ടുപേരും തമ്മീത്തെറ്റും.പിണക്കം മാറി ഇണങ്ങിക്കഴിഞ്ഞാപ്പിന്നെ അതിന്റെ വാട്ടം തീര്‍ക്കാനായി കൊല്ലമ്പുഴഷാപ്പിലേയ്ക്ക് ഇരുവരും കൂടിയൊരു പോക്കുണ്ട്.തലേന്ന്‍ ലളിതചേച്ചിയുടെ പണയില്‍ നിന്നും അടയ്ക്കാ മൊത്തവിലപറഞ്ഞെടുത്ത് അത് കച്ചോടമാക്കിമടങ്ങിയുള്ള വരവാണു രംഗം.
തറയില്‍ കാലുറപ്പിക്കാന്‍ പറ്റുന്നില്ലെങ്കിലും മീശയുടെ ശിഷ്യന്‍ സ്നേഹത്തോടെ അണ്ണനോട് ഇപ്രകാരം പറഞ്ഞു.
"അണ്ണന്‍ വന്നേ നമുക്കു വീട്ടീപ്പോവാം".
"ത്ഫൂ പട്ടിക്കഴുവെറി ആരാടാ നിന്റെ അണ്ണന്‍."
"അണ്ണാ പോലീസ് വരും.നമുക്ക് പോവാം.ഇന്നാള് ഒന്നു കിട്ടീത് ഓര്‍മ്മയുണ്ടല്ലോ.."
രണ്ടുമൂന്നാഴ്ചമുന്നേ ഇതേപോലെ ഭരണം നടത്തിക്കൊണ്ടിരുന്നപ്പം അതുവഴി വന്ന എസ് ഐ കൈവീശി ഒന്നു കൊടുത്തു കുറുപ്പിനു. ആ ഒറ്റയടിയില്‍ ഒരാഴ്ചയാണ് മീശ മര്യാദക്കാരനായിപ്പോയത്.സുഗതന്‍ പോലീസ് ജീപ്പ് കണ്ടപ്പോഴേ വയല്‍ വാരം പറപറന്നിരുന്നു.ആടിയാടി നിന്നുകൊണ്ട് കുറുപ്പ് ആ രംഗം ഒന്നു റീവൈന്‍ഡ് ചെയ്തു നോക്കി.അറിയാതെ കവിളില്‍ തലോടിപ്പോയ മീശ തലയൊന്നു വെട്ടിച്ചിട്ട് പറഞ്ഞു.
"ഞാന്‍ വരുന്നില്ല.നീ പൊയ്ക്കോ"
"ങ്ഹാ..ഞാന്‍ പോണ്.നിങ്ങള് വരുന്നില്ലെങ്കി വേണ്ടാ" വളരെ പണിപ്പെട്ട് ഒരു ബീഡി കത്തിച്ചിട്ട് റോഡളന്നുകൊണ്ട് വീട്ടിലേയ്ക്കുള്ള ഘോഷയാത്രയാരംഭിച്ചു.
കീരിക്കാടന്‍ ജോസ് നോക്കുന്നതുപോലെ എല്ലാപേരെയും ഒന്നു നോക്കിക്കൊണ്ട് വാസു ഒരു ബീഡിയെടുത്ത് ചുണ്ടില്‍ വച്ചിട്ട് അമ്മിണിയേടത്തിയോടു പറഞ്ഞു.
"എടീ അമ്മിണി ഒന്നു തീപ്പെട്ടി തന്നേ പിന്നെ നിന്റെ ഒരുവാട്ടവെള്ള ചായയും"
"ദേ എന്റെ തനിക്കൊണം താനറിയും.പറഞ്ഞേക്കാം.തനിക്കിവിടെ ചായയുമില്ല ഒരു കോപ്പുമില്ല."
"ഇല്ലെങ്കി വേണ്ട നിന്നെ പിന്നെ ഞാന്‍ എടുത്തോളാം".
"താന്‍ കൊറെ ഒലത്തും.കൊറെ ചാരായോം കുടിച്ചേച്ചുവന്ന്‍ ഭരിക്കുന്നു. ദേ എല്ലാവരോടും കാട്ടണതുപോലെ എന്റടുത്തു വന്നാല്‍ തെളച്ചവെള്ളം ഞാന്‍ മോന്തയ്ക്കൊഴിച്ചുതരും."
ഒരു മൊന്ത ചൂടുവെള്ളവുമായി അമ്മിണി പുറത്തേയ്ക്കിറങ്ങി.
നിന്നെ പിന്നെ കണ്ടോളാമെന്നു പറഞ്ഞുകൊണ്ട് തറയില്‍ ഒന്നു കാറിത്തുപ്പിയശേഷം വാസു റോഡിന്റെ മധ്യത്തിലേക്കു കേറിനിന്നു ട്രാഫിക്ക് നിയന്ത്രിക്കാനാരംഭിച്ചു.
ആ സമയത്താണു പുതിയ എസ് ഐ ഇടിയന്‍ വാസുവും നാലഞ്ചുപോലീസുകാരും അതുവഴി വന്നതു. പോലീസ് ജീപ്പ് വരുന്നതുകണ്ടിട്ട് കുറുപ്പ് മാറിയതൊന്നുമില്ല.എത്ര പോലീസ് ജീപ്പ് ആശാന്‍ കണ്ടിരിക്കുന്നു.
ജീപ്പുനിര്‍ത്തിപുറത്തിറങ്ങിയ ഇടിയന്‍ വാസു ചോദ്യമൊന്നും ചോദിച്ചില്ല.ദൂരവച്ചേ തന്നെ അദ്ദേഹം കുറുപ്പിന്റെ പ്രകടനങ്ങള്‍ കാണുകയായിരുന്നല്ലോ. ആദ്യ പൊട്ടിപ്പിനുതന്നെ മീശ ഭൂതലസ്ഥനായി. രണ്ട് പോലീസുകാര്‍ ആ ബോഡി മനോഹരമായി ചുമന്നെടുത്ത് ജീപ്പില്‍ വച്ചു.പിന്നെ മെല്ലെ പ്രയാണമാരംഭിച്ചു.
വല്യമ്മയുടെ വീട്ടില്‍ പോയിരുന്ന ശാന്തേച്ചി തിരിച്ചുവന്നപ്പോഴാണു കണവനെ പോലീസുകൊണ്ടുപോയ വാര്‍ത്തയറിയുന്നത്.കാലനു രണ്ടു കിട്ടിയാലേ മര്യാദ പഠിക്കൂ എന്നൊക്കെ പിറുപിറുത്തുകൊണ്ടിരുന്നെങ്കിലും കുറച്ചുകഴിഞ്ഞ് പതീസ്നേഹത്താല്‍ അവര്‍ അയല്‍വാസിയായ കുമാരന്‍ നായരോട് കാര്യം പറയുകയും മനസ്സില്ലാമനസ്സോടെ നായര്‍ പോലീസ് സ്റ്റേഷനിലേക്കു തിരിക്കുകയും ചെയ്തു.
മുമ്പ് രണ്ടുമൂന്നുതവണ സ്റ്റേഷനില്‍ പോയിട്ടുള്ളതുകൊണ്ട് കുമാരന്‍ നായര്‍ക്ക് ഒന്നുരണ്ട് പോലീസുകാരെയൊക്കെപ്പരിചയമുണ്ട്.
"സാര്‍ ആ കുറുപ്പിനെ കൊണ്ടുപോകാന്‍ വന്നതാണു.ഇച്ചിരി കള്ളുകുടിക്കുമെന്നേയുള്ളു.ആള് പാവമാണ് കേസൊന്നുമാക്കരുത് . ഇനി ഒരു കുഴപ്പമൊന്നുമുണ്ടാക്കാതെ ഞങ്ങള്‍ നോക്കിക്കൊള്ളാം." വളരെ ഭവ്യതയോടുകൂടി കുമാരേട്ടന്‍ പരിചയക്കാരനായ പോലീസുകാരന്‍ കുട്ടന്‍പിള്ളയോടു പറഞ്ഞു.
"ഹൊ ഞാനും കാത്തിരിക്കുകയായിരുന്നു.ആരെങ്കിലും ഒന്നു വരാന്‍ വേണ്ടി. കൊണ്ടുപൊയ്ക്കോ കൊണ്ടുപൊയ്ക്കോ.പോകുന്നതിനുമുമ്പ് ആ ജീപ്പും ലോക്കപ്പും നല്ലോണം കഴുകിവൃത്തിയാക്കിയാക്കണം.ജീപ്പില്‍കിടന്ന്‍ എസ് ഐയുടെ പൊറത്തൂടെ ശര്‍ദ്ധിച്ചതും പോരാഞ്ഞു ലോക്കപ്പില്‍ കിടന്ന്‍ കാര്യം സാധിക്കുകയും ചെയ്തു. രണ്ട് കൊടുക്കാമെന്നു വച്ചാതന്നെ ചത്തുപോവത്തില്ലേ.ഇതെല്ലാം കാണിച്ചിട്ട് അതിനകത്ത് കെടന്ന്‍ എസ് ഐ യെ തെറിവിളിക്കുവാ.ഇങ്ങേരെ എവിടെയെങ്കിലും കൊണ്ടുത്തട്ടാന്‍ പറഞ്ഞിട്ട് എസ് ഐ ദേ ഇപ്പം പോയതേയുള്ളൂ."
"എവിടടാ കഴ്വറീ..ദോശേം ബുള്‍സൈയും എത്ര സമയമായെടാ പറഞ്ഞിട്ട്"
ലോക്കപ്പിനു പുറത്തായി ചുരുണ്ടുകിടന്നുകൊണ്ട് മീശക്കുറുപ്പ് ഓര്‍ഡര്‍ വീണ്ടും പുതുക്കി...
"മര്യാദയ്ക്ക് ഈ #..*..## നെ ഇവിടുന്നെടുത്തോണ്ട് പൊയ്ക്കോ.അതിനുമുന്നേ ആദ്യം ആ ജീപ്പും പിന്നെ ലോക്കപ്പും വൃത്തിയാക്കാന്‍ മറക്കണ്ട. പെട്ടന്നാവണം.എസ്.ഐ ഇപ്പം വരും.ഇവിടെ ചൂലില്ല. ഡെറ്റോളും.ആ ഫ്രണ്ടിലുള്ള കടയില്‍ ഡെറ്റോളും ചൂലും കാണും. ങ്ഹാ..വരുമ്പോള്‍ ഒരു പായ്ക്കറ്റ് വില്‍സുകൂടിമേടിച്ചോ.ഒരു മുറുക്കാനും മറക്കണ്ട"
കുട്ടന്‍ പിള്ള പറഞ്ഞതുകേട്ട് തലചൊറിഞ്ഞു എന്തെല്ലാമോ പിറുപിറുത്തുകൊണ്ട് കുമാരന്‍ നായര്‍ തൊട്ടുമുന്നിലുള്ള കടയിലേയ്ക്ക് നടക്കുമ്പോള്‍ മീശയുടെ ഓര്‍ഡര്‍ വീണ്ടും അകത്തുനിന്നും മുഴങ്ങിക്കേള്‍ക്കുന്നുണ്ടായിരുന്നു.
ശുഭം...
ശ്രീക്കുട്ടന്‍
ബസ്സില്‍ നിന്നും ഇറങ്ങിയപാടേ അഴിഞ്ഞമുണ്ട് കൈയ്യില്‍പിടിച്ചു കൊണ്ട് ഒരലര്‍ച്ചയായിരുന്നു മീശക്കുറുപ്പ്.
ഏലാപ്പുറത്തെ പ്രധാനകുടിയനും പേരിനു ഒരു ചെറിയ ഗുണ്ടയുമാണ് കുറുപ്പ്.വയസ്സു 45 ആയി.അഞ്ചരയടിപൊക്കം, കൊമ്പന്‍ മീശ,സദാ ചുവന്നുകലങ്ങിക്കിടക്കുന്ന കണ്ണുകള്‍,നെറ്റിയില്‍ ഒരു മുറിവിന്റെ പാട്,ശരീരം മാത്രം പെന്‍സില്‍ കനത്തിലും.അതാണു കുറുപ്പ്.വടിവേലുവിന്റെ ചിലസിനിമകളിലെ മീശപോലെ ഫിറ്റു ചെയ്തിരിക്കുന്ന മീശ ആശാന്റെ ഒരു സ്വകാര്യ അഹങ്കാരമാണ്. അതിന്റെ ബെയ്സിലാണു മീശക്കുറുപ്പ് എന്ന പേരു തന്നെ വന്നത്. എന്തു ചെയ്യാന്‍ തുടങ്ങുമ്പോഴും ആശാന്‍ മീശയിലൊന്നു തലോടും.നെറ്റിയിലെ പാട് പണ്ടൊരു ഗുണ്ടയുമായി ഏറ്റുമുട്ടിയപ്പോള്‍ പറ്റിയതാണെന്നാനു കുറുപ്പണ്ണന്‍ ഇടക്കിടെ പറയുമെങ്കിലും ശാന്തേടത്തി തവികൊണ്ട് വീക്കിയപ്പോള്‍ സംഭവിച്ചതാണാ മുറിവെന്നു ചില അസൂയാലുക്കള്‍ പറയുന്നുണ്ട്.ആരും തന്നെ ഒന്നും ചെയ്യാന്‍ ധൈര്യപ്പെടില്ലെന്നു കുറുപ്പിനു നന്നായറിയാം.കാരണം ഒറ്റ അടിക്കു തന്നെ ചിലപ്പോള്‍ ജീവന്‍ പോകും.കൊലപാതകത്തിനു സമാധാനം പറയണ്ടേ.അതുകൊണ്ട് തന്നെ ആരൊടും കേറി മുട്ടുന്നതില്‍ ആശാനു ഒരു മടിയുമില്ല. നാട്ടിലുള്ള മുഴുവന്‍ ആളുകളും തന്നെ അനുസരിച്ചുകൊള്ളണമെന്നതാണു കുറുപ്പിന്റെ കല്‍പ്പന.പുള്ളിക്കാരനു ഭൂമിമലയാളത്തില്‍ ഭയമുള്ളതു സ്വന്തം കെട്ടിയവളെ മാത്രമാണു. ശാന്തേടത്തി ഒന്നു തറപ്പിച്ചുനോക്കിയാല്‍ മീശ ഒരു എലിയായി മാറും.
മിക്ക ദിവസവും അല്‍പ്പം നാടനടിച്ചിട്ട് കുറുപ്പ് ജംഗ്ഷനില്‍ എല്ലാപേരെയും ഒന്നു ഭരിക്കാറുണ്ട്.പ്രധാനമായും ചായക്കട നടത്തുന്ന അമ്മിണിയേടത്തിയേയും ബാര്‍ബര്‍ സുശീലനെയും ശരിക്കു ചീത്ത വിളിക്കും.കടത്തിനു ചായ തരാന്‍ ഇനി പറ്റത്തില്ലെന്നു അമ്മിണിയേടത്തി തറപ്പിച്ചുപറഞ്ഞതോടെയാണു അവര്‍ കുറുപ്പിന്റെ ഹിറ്റ്ലിസ്റ്റില്‍ പെട്ടത്.ഒരിക്കല്‍ ഷേവുചെയ്തുകൊണ്ടിരുന്നപ്പോള്‍ കൊമ്പന്മീശയുടെ അറ്റം പോയെന്നും പറഞ്ഞ് സുശീലന്റെ സാധനങ്ങളെല്ലാം കുറുപ്പ് തവിടുപൊടിയാക്കി. അന്നു രാത്രി ഇരുട്ടത്ത് ആരോ മീശയുടെ ഒരു കൈ അടിച്ചൊടിച്ചു.അതു ചെയ്യിപ്പിച്ചത് സുശീലനാണെന്നു തറപ്പിച്ചു വിശ്വസിക്കുന്നതുകൊണ്ടാണ് കുറുപ്പ് സുശീലനെ വെറുതെ വിടാത്തത്.ഭരണം അസഹനീയമാവുമ്പോള്‍ ആരെങ്കിലും ശാന്തേടത്തിയെ വിവരമറിയിക്കും. ചേടത്തിയുടെ നിഴല്‍ ദൂരെ കാണുമ്പോഴെ മീശച്ചേട്ടന്‍ മറുവഴിയിലൂടെ അപ്രത്യക്ഷനായിരിക്കും.
നാട്ടിലെ അടയ്ക്ക,കപ്പ,കുരുമുളകു,മാങ്ങ ചക്ക എന്നുവേണ്ട എന്തു സാധനവും വാങ്ങി കുറുപ്പ് മറുകച്ചവടം ചെയ്തിരിക്കും.ആശാന്റെ പാര്‍ട്ട്ണര്‍ ഒരാളുണ്ട്.സുഗതന്‍. .ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ടെന്നപോലെ ആശാനൊത്ത ശിക്ഷ്യന്‍. ഇടയ്ക്കിടയ്ക്ക് രണ്ടുപേരും തമ്മീത്തെറ്റും.പിണക്കം മാറി ഇണങ്ങിക്കഴിഞ്ഞാപ്പിന്നെ അതിന്റെ വാട്ടം തീര്‍ക്കാനായി കൊല്ലമ്പുഴഷാപ്പിലേയ്ക്ക് ഇരുവരും കൂടിയൊരു പോക്കുണ്ട്.തലേന്ന്‍ ലളിതചേച്ചിയുടെ പണയില്‍ നിന്നും അടയ്ക്കാ മൊത്തവിലപറഞ്ഞെടുത്ത് അത് കച്ചോടമാക്കിമടങ്ങിയുള്ള വരവാണു രംഗം.
തറയില്‍ കാലുറപ്പിക്കാന്‍ പറ്റുന്നില്ലെങ്കിലും മീശയുടെ ശിഷ്യന്‍ സ്നേഹത്തോടെ അണ്ണനോട് ഇപ്രകാരം പറഞ്ഞു.
"അണ്ണന്‍ വന്നേ നമുക്കു വീട്ടീപ്പോവാം".
"ത്ഫൂ പട്ടിക്കഴുവെറി ആരാടാ നിന്റെ അണ്ണന്‍."
"അണ്ണാ പോലീസ് വരും.നമുക്ക് പോവാം.ഇന്നാള് ഒന്നു കിട്ടീത് ഓര്‍മ്മയുണ്ടല്ലോ.."
രണ്ടുമൂന്നാഴ്ചമുന്നേ ഇതേപോലെ ഭരണം നടത്തിക്കൊണ്ടിരുന്നപ്പം അതുവഴി വന്ന എസ് ഐ കൈവീശി ഒന്നു കൊടുത്തു കുറുപ്പിനു. ആ ഒറ്റയടിയില്‍ ഒരാഴ്ചയാണ് മീശ മര്യാദക്കാരനായിപ്പോയത്.സുഗതന്‍ പോലീസ് ജീപ്പ് കണ്ടപ്പോഴേ വയല്‍ വാരം പറപറന്നിരുന്നു.ആടിയാടി നിന്നുകൊണ്ട് കുറുപ്പ് ആ രംഗം ഒന്നു റീവൈന്‍ഡ് ചെയ്തു നോക്കി.അറിയാതെ കവിളില്‍ തലോടിപ്പോയ മീശ തലയൊന്നു വെട്ടിച്ചിട്ട് പറഞ്ഞു.
"ഞാന്‍ വരുന്നില്ല.നീ പൊയ്ക്കോ"
"ങ്ഹാ..ഞാന്‍ പോണ്.നിങ്ങള് വരുന്നില്ലെങ്കി വേണ്ടാ" വളരെ പണിപ്പെട്ട് ഒരു ബീഡി കത്തിച്ചിട്ട് റോഡളന്നുകൊണ്ട് വീട്ടിലേയ്ക്കുള്ള ഘോഷയാത്രയാരംഭിച്ചു.
കീരിക്കാടന്‍ ജോസ് നോക്കുന്നതുപോലെ എല്ലാപേരെയും ഒന്നു നോക്കിക്കൊണ്ട് വാസു ഒരു ബീഡിയെടുത്ത് ചുണ്ടില്‍ വച്ചിട്ട് അമ്മിണിയേടത്തിയോടു പറഞ്ഞു.
"എടീ അമ്മിണി ഒന്നു തീപ്പെട്ടി തന്നേ പിന്നെ നിന്റെ ഒരുവാട്ടവെള്ള ചായയും"
"ദേ എന്റെ തനിക്കൊണം താനറിയും.പറഞ്ഞേക്കാം.തനിക്കിവിടെ ചായയുമില്ല ഒരു കോപ്പുമില്ല."
"ഇല്ലെങ്കി വേണ്ട നിന്നെ പിന്നെ ഞാന്‍ എടുത്തോളാം".
"താന്‍ കൊറെ ഒലത്തും.കൊറെ ചാരായോം കുടിച്ചേച്ചുവന്ന്‍ ഭരിക്കുന്നു. ദേ എല്ലാവരോടും കാട്ടണതുപോലെ എന്റടുത്തു വന്നാല്‍ തെളച്ചവെള്ളം ഞാന്‍ മോന്തയ്ക്കൊഴിച്ചുതരും."
ഒരു മൊന്ത ചൂടുവെള്ളവുമായി അമ്മിണി പുറത്തേയ്ക്കിറങ്ങി.
നിന്നെ പിന്നെ കണ്ടോളാമെന്നു പറഞ്ഞുകൊണ്ട് തറയില്‍ ഒന്നു കാറിത്തുപ്പിയശേഷം വാസു റോഡിന്റെ മധ്യത്തിലേക്കു കേറിനിന്നു ട്രാഫിക്ക് നിയന്ത്രിക്കാനാരംഭിച്ചു.
ആ സമയത്താണു പുതിയ എസ് ഐ ഇടിയന്‍ വാസുവും നാലഞ്ചുപോലീസുകാരും അതുവഴി വന്നതു. പോലീസ് ജീപ്പ് വരുന്നതുകണ്ടിട്ട് കുറുപ്പ് മാറിയതൊന്നുമില്ല.എത്ര പോലീസ് ജീപ്പ് ആശാന്‍ കണ്ടിരിക്കുന്നു.
ജീപ്പുനിര്‍ത്തിപുറത്തിറങ്ങിയ ഇടിയന്‍ വാസു ചോദ്യമൊന്നും ചോദിച്ചില്ല.ദൂരവച്ചേ തന്നെ അദ്ദേഹം കുറുപ്പിന്റെ പ്രകടനങ്ങള്‍ കാണുകയായിരുന്നല്ലോ. ആദ്യ പൊട്ടിപ്പിനുതന്നെ മീശ ഭൂതലസ്ഥനായി. രണ്ട് പോലീസുകാര്‍ ആ ബോഡി മനോഹരമായി ചുമന്നെടുത്ത് ജീപ്പില്‍ വച്ചു.പിന്നെ മെല്ലെ പ്രയാണമാരംഭിച്ചു.
വല്യമ്മയുടെ വീട്ടില്‍ പോയിരുന്ന ശാന്തേച്ചി തിരിച്ചുവന്നപ്പോഴാണു കണവനെ പോലീസുകൊണ്ടുപോയ വാര്‍ത്തയറിയുന്നത്.കാലനു രണ്ടു കിട്ടിയാലേ മര്യാദ പഠിക്കൂ എന്നൊക്കെ പിറുപിറുത്തുകൊണ്ടിരുന്നെങ്കിലും കുറച്ചുകഴിഞ്ഞ് പതീസ്നേഹത്താല്‍ അവര്‍ അയല്‍വാസിയായ കുമാരന്‍ നായരോട് കാര്യം പറയുകയും മനസ്സില്ലാമനസ്സോടെ നായര്‍ പോലീസ് സ്റ്റേഷനിലേക്കു തിരിക്കുകയും ചെയ്തു.
മുമ്പ് രണ്ടുമൂന്നുതവണ സ്റ്റേഷനില്‍ പോയിട്ടുള്ളതുകൊണ്ട് കുമാരന്‍ നായര്‍ക്ക് ഒന്നുരണ്ട് പോലീസുകാരെയൊക്കെപ്പരിചയമുണ്ട്.
"സാര്‍ ആ കുറുപ്പിനെ കൊണ്ടുപോകാന്‍ വന്നതാണു.ഇച്ചിരി കള്ളുകുടിക്കുമെന്നേയുള്ളു.ആള് പാവമാണ് കേസൊന്നുമാക്കരുത് . ഇനി ഒരു കുഴപ്പമൊന്നുമുണ്ടാക്കാതെ ഞങ്ങള്‍ നോക്കിക്കൊള്ളാം." വളരെ ഭവ്യതയോടുകൂടി കുമാരേട്ടന്‍ പരിചയക്കാരനായ പോലീസുകാരന്‍ കുട്ടന്‍പിള്ളയോടു പറഞ്ഞു.
"ഹൊ ഞാനും കാത്തിരിക്കുകയായിരുന്നു.ആരെങ്കിലും ഒന്നു വരാന്‍ വേണ്ടി. കൊണ്ടുപൊയ്ക്കോ കൊണ്ടുപൊയ്ക്കോ.പോകുന്നതിനുമുമ്പ് ആ ജീപ്പും ലോക്കപ്പും നല്ലോണം കഴുകിവൃത്തിയാക്കിയാക്കണം.ജീപ്പില്‍കിടന്ന്‍ എസ് ഐയുടെ പൊറത്തൂടെ ശര്‍ദ്ധിച്ചതും പോരാഞ്ഞു ലോക്കപ്പില്‍ കിടന്ന്‍ കാര്യം സാധിക്കുകയും ചെയ്തു. രണ്ട് കൊടുക്കാമെന്നു വച്ചാതന്നെ ചത്തുപോവത്തില്ലേ.ഇതെല്ലാം കാണിച്ചിട്ട് അതിനകത്ത് കെടന്ന്‍ എസ് ഐ യെ തെറിവിളിക്കുവാ.ഇങ്ങേരെ എവിടെയെങ്കിലും കൊണ്ടുത്തട്ടാന്‍ പറഞ്ഞിട്ട് എസ് ഐ ദേ ഇപ്പം പോയതേയുള്ളൂ."
"എവിടടാ കഴ്വറീ..ദോശേം ബുള്‍സൈയും എത്ര സമയമായെടാ പറഞ്ഞിട്ട്"
ലോക്കപ്പിനു പുറത്തായി ചുരുണ്ടുകിടന്നുകൊണ്ട് മീശക്കുറുപ്പ് ഓര്‍ഡര്‍ വീണ്ടും പുതുക്കി...
"മര്യാദയ്ക്ക് ഈ #..*..## നെ ഇവിടുന്നെടുത്തോണ്ട് പൊയ്ക്കോ.അതിനുമുന്നേ ആദ്യം ആ ജീപ്പും പിന്നെ ലോക്കപ്പും വൃത്തിയാക്കാന്‍ മറക്കണ്ട. പെട്ടന്നാവണം.എസ്.ഐ ഇപ്പം വരും.ഇവിടെ ചൂലില്ല. ഡെറ്റോളും.ആ ഫ്രണ്ടിലുള്ള കടയില്‍ ഡെറ്റോളും ചൂലും കാണും. ങ്ഹാ..വരുമ്പോള്‍ ഒരു പായ്ക്കറ്റ് വില്‍സുകൂടിമേടിച്ചോ.ഒരു മുറുക്കാനും മറക്കണ്ട"
കുട്ടന്‍ പിള്ള പറഞ്ഞതുകേട്ട് തലചൊറിഞ്ഞു എന്തെല്ലാമോ പിറുപിറുത്തുകൊണ്ട് കുമാരന്‍ നായര്‍ തൊട്ടുമുന്നിലുള്ള കടയിലേയ്ക്ക് നടക്കുമ്പോള്‍ മീശയുടെ ഓര്‍ഡര്‍ വീണ്ടും അകത്തുനിന്നും മുഴങ്ങിക്കേള്‍ക്കുന്നുണ്ടായിരുന്നു.
ശുഭം...
ശ്രീക്കുട്ടന്‍
Subscribe to:
Posts (Atom)