Showing posts with label മിനിക്കഥ. Show all posts
Showing posts with label മിനിക്കഥ. Show all posts

Monday, October 22, 2012

ചെറിയ ചില കുറിപ്പുകള്‍


പിന്‍ഗാമി...

അന്ന്‍.......
മുറ്റത്ത് ചിതറിക്കിടക്കുന്ന ചോറിലും ഉടഞ്ഞ മണ്‍പാത്രക്കഷണങ്ങളിലും മാറിമാറിനോക്കിയ അവന്‍ ഇറയത്തൊരുമൂലയിലായിരുന്നു കരഞ്ഞു മൂക്കുപിഴിക്കുന്ന അമ്മുമ്മയുടെ അടുത്തേയ്ക്ക് ഇഴഞ്ഞുചെന്നു. അകത്തെന്തോക്കെയോ പൊട്ടിച്ചിതറുന്നതും അച്ഛന്റെ അലര്‍ച്ചയും അമ്മയുടെ നിലവിളിയുമെല്ലാം എന്തിനായിരുന്നെന്ന്‍ അവനു മനസ്സിലാകുന്ന പ്രായമായിരുന്നില്ല. സന്ധ്യകളില്‍ ആടിയാടി ഉടുമുണ്ടൊക്കെ വാരിപ്പിടിച്ച് ആരോടെങ്കിലുമൊരുമിച്ച് കയറിവരുന്ന അച്ഛനെ പേടിയോടെയാണവന്‍ നോക്കിയിരുന്നത്. അവന്റെ കരച്ചിലുകളേക്കാള്‍ അവന്റെ അമ്മയുടെ കരച്ചിലാണവിടെ നിന്നും മുഴങ്ങിക്കേട്ടുകൊണ്ടിരുന്നത്.
ഇന്നും അവന്റെ അമ്മയുടെ കരച്ചില്‍ നിന്നിട്ടില്ല. അച്ഛന്റെ സ്ഥാനത്ത് മകനായി എന്ന വ്യത്യാസം മാത്രം കാലം ബാക്കിയാക്കി...

പ്രണയം....

"ഇന്നു ഞാനെന്തായാലുമവളെ ഇഷ്ടമാണെന്നു തുറന്നവളോട് പറയുമളിയാ"

"ധൈര്യമായി പറയൂ".

ഞാന്‍ ആത്മധൈര്യം നല്‍കി. ട്യൂഷന്‍ കഴിഞ്ഞ് അവള്‍ വീട്ടിലേയ്ക്ക് വരുന്ന വഴിയിലൊരിടത്തായി ഞങ്ങള്‍ നിന്നു. അവളുടെ അടുത്തേയ്ക്ക് ഞാനവനെ പറഞ്ഞയച്ചിട്ട് ഒരു മറവിലൊളിച്ചു. തലയെത്തിച്ച് നോക്കിയപ്പോള്‍ അവള്‍ക്കടുത്തേയ്ക്ക് ചെല്ലുന്ന കൂട്ടുകാരനെ കണ്ട് ഞാന്‍ സന്തോഷിച്ചു. ഒരു രണ്ടുനിമിഷം കഴിഞ്ഞപ്പോള്‍ തെറ്റില്ലാത്ത ഒരൊച്ച ഞാന്‍ കേട്ടു. കുറച്ചുകഴിഞ്ഞ് കവിളില്‍ മെല്ലെ കൈതടവി വരുന്ന കൂട്ടുകാരനെ കണ്ടപ്പോള്‍ അവന്‍ തന്റെ പ്രണയം തുറന്നു പറഞ്ഞു എന്നു ഞാനുറപ്പിച്ചു..

നഷ്ടബോധം...

തുറന്നുപിടിച്ച വാതിലില്‍ തന്നെ നില്‍ക്കുന്ന അവളെ ഒന്നു പാളി നോക്കിയിട്ട് അവന്‍ കൈ കഴുകുന്നത് തുടര്‍ന്നു.

"നിന്നെ ഭയന്നാണ് ഞാന്‍ വാതില്‍ തുറന്നു പിടിച്ചു നില്‍ക്കുന്നത്"

ഒച്ചകുറച്ചവള്‍ പറഞ്ഞപ്പോള്‍ അവനാദ്യം അമ്പരപ്പാണുണ്ടായത്.

"നീ ഭയക്കണ്ട.ആ കാര്യത്തില്‍ ഞാന്‍ വെറുമൊരു തിരുമണ്ടനാണ്"

ദീര്‍ഘനിശ്വാസം വിട്ടുകൊണ്ടവന്‍ മെല്ലെ പറഞ്ഞു. ആ സമയം അവളുടെ മുഖത്തലയടിച്ചതെന്തു വികാരമായിരുന്നു. അവളെക്കടന്ന്‍ പുറത്തേയ്ക്ക് നടക്കുമ്പോള്‍ അവന് ന‍ഷ്ടബോധം അനുഭവപ്പെടുന്നുണ്ടായിരുന്നു...


മകള്‍....

സ്കൂള്‍ ഫസ്റ്റായി ജയിച്ചുകയറിയപ്പോള്‍ അയാള്‍ സ്വന്തം മകളെക്കുറിച്ചോര്‍ത്ത് അഭിമാനിച്ചു. പട്ടണത്തിലെ മുന്തിയ കോളേജില്‍ അവള്‍ക്ക് അഡ്മിഷന്‍ കിട്ടിയപ്പോള്‍ അയാള്‍ കുറച്ചുകൂടി പിശുക്കനായി തീര്‍ന്നു. പഠിച്ചു വല്യ നിലയിലെത്താന്‍ പോകുന്ന മകളെക്കുറിച്ച് അയാള്‍ പലരോടും വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.ഒരുദിനം പോലീസുകാരുടെ മുന്നില്‍ നാലഞ്ചുചെറുപ്പക്കാര്‍ക്കൊപ്പം തലകുനിച്ചുനില്‍ക്കുന്ന മകളെക്കണ്ടപ്പോള്‍ അയാളുടെ ചുണ്ടുകള്‍ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. പത്രത്താളുകളിലും ടീവിയിലുമെല്ലാം മകളെക്കുറിച്ച് വന്നുകൊണ്ടിരുന്ന കഥകള്‍ കണ്ടിട്ട് കുശലപ്രശ്നം നടത്തുവാനെത്തുന്നവരുടെ മുന്നില്‍ നിന്നും എങ്ങോട്ടെന്നില്ലാതെ അയാള്‍ ഓടിയൊളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഒരു മര‍ക്കൊമ്പില്‍ ശരീരം തൂങ്ങിയാടുമ്പോള്‍ ആ മുഖത്ത് എന്തു വികാരമായിരുന്നു...ആര്‍ക്കറിയാം...


സദാചാരവാദികള്‍...

"നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ എന്നെ കല്ലെറിയുവിന്‍"

തന്നെ വലയം ചെയ്തുകൊണ്ടിരിക്കുന്നവരെ നോക്കി അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അതുകേട്ട് തന്നെ തല്ലാനടുക്കുന്നവര്‍ പിന്മാറുമെന്ന്‍ അയാള്‍ക്ക് പൂര്‍ണ്ണ നിശ്ചയമുണ്ടായിരുന്നു. എന്നാല്‍ ആ കൂട്ടത്തിലൊരാളും വിശ്വാസിയായിട്ടുണ്ടായിരുന്നില്ല. സദാചാരവാദികള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ..

ബാക്കി ചിന്ത്യം...

പിണക്കം...

ഒരേ ടേബിലിന്റെ ഇരുവശങ്ങളിലുമായിരിക്കുമ്പോഴും അവരുടെ മധ്യത്ത് കിലോമീറ്ററുകളുടെ ദൂരമനുഭവപ്പെടുന്നുണ്ടായിരുന്നു. എന്തിനായിരുന്നു പിണങ്ങിയെതെന്നവനും അവള്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. പിണക്കം മറന്ന്‍ ഒരുവട്ടം അവളൊന്നു മിണ്ടിയിരുന്നെങ്കില്‍ അല്ലെങ്കില്‍ ഒന്നു പുഞ്ചിരിച്ചിരുന്നുവെങ്കില്‍ എന്ന്‍ അവന്‍ ആത്മാര്‍ഥമായുമാഗ്രഹിച്ചു. അവളുടെയുള്ളവും അതുതന്നെ കൊതിച്ചുകൊണ്ടിരുന്നു. പക്ഷേ രണ്ടുകൂട്ടരേയും അജ്ഞാതമായ എന്തോ ഒന്ന്‍ പുറകോട്ട് വലിച്ചുകൊണ്ടിരുന്നു. പതിവുപോലെ മുഷിപ്പിക്കുന്ന പണികളൊക്കെ തീര്‍ത്ത് ഒന്നുമൊന്നുമുരിയാടിടാതെ രണ്ടുപേരും തോല്‍ക്കാന്‍ മനസ്സില്ലാതെ മന‍സ്സിലെ സങ്കടം പുറത്തുകാട്ടാതെ മടങ്ങി. നാളെയെങ്കിലും അവള്‍ / അവന്‍ ഇങ്ങോട്ട് വന്ന്‍ മിണ്ടുമെന്ന്‍ വൃഥാ പ്രതീക്ഷിച്ചുകൊണ്ട്...

കണ്‍ഫ്യൂഷന്‍...

അകള്‍ച്ചയുടെ ആഴങ്ങളില്‍ നിന്നും വീണ്ടും തോണി തുഴഞ്ഞ് എന്നടുത്തേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണവള്‍. എപ്പോഴാണ് വീണ്ടും കാറിലും കോളിലും പെട്ട് അകന്നുപോകുന്നതെന്നറിയില്ല. കാറ്റിനു വിപരീതദിശയിലേയ്ക്ക് നീങ്ങാമെന്നുവച്ചാല്‍ മനസ്സൊട്ടനുവദിക്കുന്നുമില്ല. ഇപ്പോള്‍ കൊടുങ്കാറ്റും പേമാരിയുമായി പ്രക്ഷുബ്ദമായി നിലകൊള്ളുന്നത് എന്റെ മനസ്സാണു. വീണ്ടും ഒഴുക്കിനനുസ്സരിച്ച് നീങ്ങണോ അതോ...


വിഡ്ഡി...

പുലര്‍കാലമഞ്ഞിന്റെ തണുപ്പുമേറ്റ് ഒരു സിഗററ്റും പുകച്ച് ആ മലമ്പാതയിലൂടെ മൂളിപ്പാട്ടും പാടി നടക്കവേ അകലെയായി ഒരു മിന്നായം പോലെ അവനാ കാഴ്ചകണ്ടു. കൊക്കയുടെ വിളുമ്പില്‍ നിന്ന്‍ താഴേയ്ക്ക് ചാടുവാനെന്നവണ്ണം നില്‍ക്കുന്ന ഒരു രൂപം.ദൈവമേ ആരാണീ പുലര്‍കാലേ മരിക്കുവാനൊരുങ്ങുന്നത്. കണ്ടിട്ട് അതൊരു സ്ത്രീയാണെന്ന്‍ തോന്നുന്നു.

"ഹേയ്..അരുത്..അവിവേകം കാട്ടരുത്"...

കയ്യിലിരുന്ന സിഗററ്റ് ദൂരേയ്ക്ക് വലിച്ചെറിഞ്ഞിട്ട് അവന്‍ അവിടേയ്ക്കോടിചെന്നു. ഒച്ചകേട്ട് ഞെട്ടിത്തിരിഞ്ഞുനോക്കിയ ആ സ്ത്രീരൂപം കണ്ട് അവന്‍ പെട്ടന്ന്‍ അവിടെ തറച്ചുനിന്നു. അവള്‍ പെട്ടന്ന്‍ പാറമേല്‍നിന്നുമിറങ്ങി നടന്ന്‍ കോട്ടേജിലേക്കുള്ളവഴിയേ കയറിപ്പോയി. എങ്ങിനെയൊഴിവാക്കാമെന്ന്‍ ചിന്തിച്ച് കഴിഞ്ഞ മൂന്നുനാലുദിവസമായി തലപുകച്ചുകൊണ്ടിരുന്ന കാര്യം സ്വയമിടപെട്ട് കുളമാക്കിയല്ലോ എന്നോര്‍ത്ത് ഖിന്നനായി അവന്‍ മറ്റൊരു സിഗററ്റെടുത്ത് കൊളുത്തി. എന്തുചെയ്യാം സഹിക്കുക തന്നെ. ജീവിതകാലം മുഴുവന്‍. നിരാശനിറഞ്ഞ് മനസ്സുമായി അവന്‍ വീണ്ടും നടത്തമാരംഭിച്ചു...

ശ്രീക്കുട്ടന്‍


Tuesday, July 12, 2011

വാര്‍ത്തയല്ലാത്ത വാര്‍ത്ത

താഴെ വീണുകിടക്കുന്ന കരിയിലയിലേയ്ക്ക് നോക്കിയിരിക്കുമ്പോള്‍ പ്രജിതയുടെ മുഖത്തൊരു പുഞ്ചിരി കളിയാടുന്നുണ്ടായിരുന്നു.അവള്‍ മെല്ലെ തലതിരിച്ച് പ്രണവിനെ നോക്കി.അവളെത്തന്നെ നിര്‍ന്നിമേഷനായി നോക്കിയിരിക്കുകയാണവന്‍.ചെറിയൊരു പുഞ്ചിരി അവന്റെ ചുണ്ടിലുണ്ടെങ്കിലും ഉള്ളില്‍ എന്തോ പരിഭ്രമമുള്ളതുപോലെ.അവന്റെ അച്ഛന്റെ കൂട്ടുകാരോ അവന്റെ ബന്ധുക്കളോ ആരെങ്കിലും കണ്ടേയ്ക്കുമോയെന്ന പേടിയായിരിക്കും ചിലപ്പോള്‍.അവള്‍ മെല്ലെ അവന്റടുത്തേയ്ക്ക് നീങ്ങിയിരുന്നു.

"എന്താ പ്രണവ്.ഒന്നും മിണ്ടാതെയിരിക്കുന്നത്.നമ്മളിതിനാണോ ക്ലാസ്സും കളഞ്ഞ് ഇവിടെ വന്നത്"

"അതല്ല ആരെങ്കിലും കണ്ടാല്‍.."

"ഹൊ ഈ ചെക്കന്റെയൊരു കാര്യം.പേടിത്തൊണ്ടന്‍" ചിരിച്ചുകൊണ്ടവള്‍ അവന്റെ വലതുത്തലത്തില്‍ തന്റെ കൈവച്ചമര്‍ത്തി.അവളുടെ കണ്ണുകളിലേയ്ക്കു നോക്കിയ അവന്‍ അവിടെയൊരു സുനാമി തന്നെ കണ്ടു.

.............................................................................

"ഞാനല്‍പ്പം തിരക്കിലാണു പ്രജിതാ.ഞാന്‍ പിന്നെ വിളിക്കാം.പിന്നെ ഇന്നലെ ചോദിച്ച കാശ് തരാന്‍ പറ്റുമെന്ന്‍ തോന്നുന്നില്ല.അച്ഛന്‍ ഈ മാസം ഒരു ചില്ലിക്കാശ്പോലും തരത്തില്ലെന്നാ പറഞ്ഞിരിക്കുന്നത്.എന്താ ചെയ്യുക..എന്നോട് പിണങ്ങരുത് കേട്ടോ.അപ്പോള്‍ ശരി പിന്നെക്കാണാം"....


ഫോണ്‍ താഴെവച്ച് പ്രജിത അല്‍പ്പനേരം നിന്നു.പിന്നെ അവളെന്തോ തീരുമാനിച്ച മട്ടില്‍ മുറിയിലേയ്ക്കു കയറി..

പിറ്റേന്നത്തെ പത്രത്തിലെ ഫ്രണ്ട് പേജില്‍ ഇപ്രകാരമൊരു വാര്‍ത്തയുണ്ടായിരുന്നു...

കൊല്ലം: യുവതിയെ മാസങ്ങളോളം പീഡിപ്പിച്ച അയല്‍വാസിയായ ബിരുദവിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.സര്‍ക്കാര്‍ സര്‍വ്വീസിലെ ഒരുയര്‍ന്ന ഉദ്യോഗസ്ഥന്റെ മകനാണ് പ്രതി. യുവാവ് വിവാഹവാഗ്ദാനം നല്‍കി തന്നെ ദുരുപയോഗം ചെയ്യുകയും പിന്നെ വഞ്ചിക്കുകയുമായിരുന്നുവെന്ന്‍ ബോധ്യമായ യുവതി പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കുകയായിരുന്നു.പരാതിയെതുടര്‍ന്ന്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.എന്നാല്‍ ദുര്‍ന്നടപ്പുകാരിയായിരുന്ന യുവതി തന്റെ മകനെ വശീകരിച്ചെടുക്കുകയും അവനില്‍ നിന്നും പണം തട്ടുകയും പിന്നീടത് കിട്ടാതായപ്പോള്‍ കേസ് കൊടുത്ത് അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നുവെന്ന്‍ യുവാവിന്റെ അച്ഛനും മറ്റു ബന്ധുക്കളും ആരോപിച്ചു.

ഈ കഥ തുടര്‍ന്നുകൊണ്ടേയിരിക്കും........

ശ്രീക്കുട്ടന്‍

Saturday, March 26, 2011

"മനസ്സാക്ഷി നഷ്ടപ്പെട്ടവര്‍"

ഒരലര്‍ച്ചയോടെ ബസ്സ് ബ്രേക്കിട്ട്നിന്നപ്പോള്‍ അയാള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.തന്റെ ചിന്താമണ്ഡലത്തെയാകെ താറുമാറിക്കൊക്കൊണ്ട് ബസ്സ് നിര്‍ത്തിയ ഡ്രൈവറെ കൊല്ലുവാനുള്ള ദേക്ഷ്യത്തോടെ അയാള്‍ നോക്കി.അയാള്‍ നശിപ്പിച്ചത് താന്‍ എത്രയോ ദിവസങ്ങളായി മനസ്സിന്റെ ആലയിലിട്ടൊരുക്കിയെടുത്തുകൊണ്ടിരുന്ന സൃഷ്ടിയെയാണു.അതിന്റെ അവസാനമടുക്കാറായപ്പോഴാണു നാശം പിടിയ്ക്കാന്‍...

തല പുറത്തേയ്ക്കെത്തിച്ചുനോക്കിയ അയാള്‍ കുറച്ചു മുമ്പിലായി ഒരാള്‍ക്കൂട്ടം കണ്ടു.വല്ല ആക്സിഡന്റുമായിരിക്കാം.അയാള്‍ പെട്ടന്ന്‍ തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റു.മുഷിഞ്ഞ സഞ്ചി തോളിലേയ്ക്കു വലിച്ചിട്ടിട്ട് ആള്‍ക്കൂട്ടത്തിനുനേരെ അയാളും ചെന്നു.ആള്‍ക്കാരെ വകഞ്ഞുമാറ്റിചെന്ന അയാള്‍ കണ്ടത് ദാരുണമായ കാഴ്ചയായിരുന്നു.നിറയെ ചോരയില്‍ കുളിച്ച ഒരു ചെറുപ്പക്കാരന്‍ വേദനയാള്‍ അലമുറയിടുന്നു.മറ്റൊരുവന്‍ കമിഴ്ന്നുകിടപ്പുണ്ട്.അവന്റെ ചുറ്റും ചോര തളം കെട്ടികിടപ്പുണ്ട്.തൊട്ടടുത്തുതന്നെ ചിന്നഭിന്നമായ ഒരു ബൈക്കും കിടക്കുന്നു.ഇടയ്ക്കിടയ്ക്ക് തലയൊന്നു പൊക്കി ചെറുപ്പക്കാരന്‍ ദയനീയമായി കൂടി നില്‍ക്കുന്നവരെ നോക്കുന്നുണ്ട്.എല്ലാപേരും ചുറ്റും കൂടിനിന്ന്‍ എന്തെല്ലാമോ പിറുപിറുക്കുന്നതല്ലാതെ ആരും ഒരു വണ്ടിവിളിയ്ക്കാനോ അവരെ ആശ്പത്രിയിലെത്തിക്കാനോ ശ്രമിക്കുന്നില്ല.കഥാകാരന്‍ അത്ഭുതത്തോടെ ചുറ്റും നില്‍ക്കുന്നവരെ നോക്കി.ഇത്രയ്ക്കു മനുഷ്യത്വം നഷ്ടപ്പെട്ടുപോയവരോ സമൂഹം.
അപകടത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്ന ചെറുപ്പക്കാരെ അയാള്‍ ദേക്ഷ്യത്തോടെ നോക്കി.ഏതെങ്കിലും ഒരാളെങ്കിലും ആ ചെറുപ്പക്കാരെ സഹായിക്കുവാന്‍ മുന്നോട്ടു വന്നെങ്കിലെന്നു അയാളാത്മാര്‍ഥമായുമാഗ്രഹിച്ചുപോയി.നിരവധി വണ്ടികള്‍ അതിനടുത്തുകൂടി കടന്നുപോകുന്നുണ്ടായിരുന്നു.

ചെറുപ്പക്കാരന്റെ രോദനം അമര്‍ത്തിയ ശബ്ദമായി മാറുന്നതും ശരീരത്തിന്റെ പിടച്ചില്‍ നേര്‍ത്തുവരുന്നതും വേദനയോടെ കണ്ടുകൊണ്ട് അയാള്‍ അവിടെ തന്നെ നിന്നു.കുറച്ചുകഴിഞ്ഞ് എവിടെനിന്നോ ഒരു പോലീസ് വണ്ടി നിന്നതും മറ്റുള്ളവര്‍ക്കൊപ്പം കഥാകാരനും ദൂരേയ്ക്കു നടന്നുമാറി.അല്‍പ്പമകലെമാറിനിന്നുകൊണ്ട് കാഴ്ചകള്‍ വീക്ഷിച്ചുകൊണ്ടുനിന്നപ്പോള്‍ കഥാകാരന്റെയുള്ളില്‍ പുതിയ സൃഷ്ടിയുടെ വേദനയും ഒപ്പം തന്നെ അതിന്റെ പേരും തെളിഞ്ഞുവന്നു.അതിങ്ങിനെയായിരുന്നു.

"മനസ്സാക്ഷി നഷ്ടപ്പെട്ടവര്‍"


ശ്രീക്കുട്ടന്‍

Sunday, July 18, 2010

അച്ഛന്‍

"അച്ഛാ അപ്പുറത്തെ കണ്ണനെന്നെ ചീത്തവിളിച്ചു".

"സാരമില്ല കുട്ടാ.അവനത്രയ്ക്കുള്ള വിവരമേയുള്ളു.എന്റെ മോന്‍ ചീത്തയൊന്നും പറയരുതുകേട്ടോ. അഴുക്കകുട്ടികളാണു ചീത്തയൊക്കെപറയുന്നത്.അല്ലേലും അവനെപ്പറഞ്ഞിട്ടു കാര്യമില്ല.മക്കളെ മര്യാദയ്ക്കു വളര്‍ത്താത്ത അവന്റെ അപ്പനെ പറഞ്ഞാല്‍ മതിയല്ലോ.ആട്ടെ അവന്‍ എന്താ പറഞ്ഞത്"

"അത് നിന്റച്ഛന്‍ ഒരു കള്ളനും കൈക്കൂലിക്കാരനുമാണെന്ന്‍ അവന്‍ പറഞ്ഞു.പിന്നെ അഛനെ എന്തൊക്കെയോ ചീത്തയും വിളിച്ചു"

"ങ്ഹേ..ആ പട്ടിക്കഴുവര്‍ട മോന്‍ അങ്ങിനെപറഞ്ഞോ.ഇന്നു അവന്റെ അച്ഛനോടു ചോദിച്ചിട്ടുതന്നെ മേക്കാര്യം.നിന്റപ്പനെ ചീത്തവിളിച്ചതും കേട്ടിട്ട് നീയൊന്നും തിരിച്ചു പറയാതെ വന്നല്ലേ.നെനക്കൊക്കെ ഞാനെന്തിനാണു തീറ്റ തരുന്നത് നായിന്റ മോനേ. പ്ടോ...".

ശ്രീ​ക്കുട്ടന്‍